24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • വിയ്യൂർ ജയിലിൽ ഗുണ്ടാഭരണമെന്ന് ‍‍ഡിജിപി: കൈക്കൂലിക്ക് ഗൂഗിൾ പേ; വ്യാപകമായി ലഹരി
Uncategorized

വിയ്യൂർ ജയിലിൽ ഗുണ്ടാഭരണമെന്ന് ‍‍ഡിജിപി: കൈക്കൂലിക്ക് ഗൂഗിൾ പേ; വ്യാപകമായി ലഹരി


തിരുവനന്തപുരം ∙ വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരായ ഗുണ്ടകളുടെ വിളയാട്ടമെന്നു സ്ഥിരീകരിച്ച് സംസ്ഥാന പൊലീസ് മേധാവി. ഗുണ്ടകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു ജയിൽ ഡയറക്ടർ ബൽറാം കുമാർ ഉപാധ്യായയ്ക്കു പൊലീസ് മേധാവി അനിൽകാന്ത് കത്തു നൽകി. കാപ്പ കേസിലെ തടവുകാർക്കു ചില ജയിൽ ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത് അവരുടെ ബന്ധുക്കളിൽനിന്നു ഓൺലൈനായി കൈക്കൂലി പറ്റുന്നുവെന്ന വെളിപ്പെടുത്തലുമുണ്ട്.

ജയിൽ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു പൊലീസ് മേധാവി ജയിൽ ഡയറക്ടർക്കു കത്തയയ്ക്കുന്നത് ആദ്യമാണ്. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ നൽകിയ റിപ്പോർട്ട് സഹിതമാണു ഡിജിപി കത്തു നൽകിയത്. ഗുണ്ടകളും അവർക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരും ചേർന്നു ജയിൽ നിയന്ത്രിക്കുന്നുവെന്ന കാലങ്ങളായുള്ള ആക്ഷേപം സംസ്ഥാന പൊലീസ് മേധാവി രേഖാമൂലം ശരിവയ്ക്കുകയാണ്. ലഹരിക്കടത്തും മൊബൈൽ ഫോൺ ഉപയോഗവും വ്യാപകമാണെന്ന കാര്യം ഡിജിപി, കൈമാറിയ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. ഗുണ്ടകൾ തമ്മിലുള്ള മുൻവൈരാഗ്യം തീർക്കുന്നതു ജയിലിലാണ്. കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല.

തിരുവനന്തപുരം, കണ്ണൂർ മേഖലകളിലെ 93 കാപ്പ പ്രതികളാണു വിയ്യൂർ ജയിലിലുള്ളത്. പത്തിലധികം കേസുള്ളതിനാൽ ഇവർക്കു കൂടുതൽ കേസുകൾ ഭയമില്ല. ചെറിയ പ്രകോപനങ്ങൾ പോലും അക്രമത്തിലേക്കു നീങ്ങുന്നു. ഗുണ്ടാ നേതാവെന്ന സ്ഥാനമുറപ്പിക്കാനാണു ശ്രമം. അക്രമാസക്തരാക്കുന്നതു ലഹരി ഉപയോഗമാണ്. ഇവരുടെ സന്ദർശകർ ജയിൽ വളപ്പിലെ ചിൽഡ്രൻസ് പാർക്കിൽ പലയിടത്തായി ലഹരി വസ്തുക്കൾ ഒളിപ്പിക്കുകയും പുറംപണിക്കിറങ്ങുന്ന തടവുകാർ ഇവ ജയിലിലേക്കു കടത്തുകയും ചെയ്യുന്നുവെന്ന ഗുരുതരമായ കണ്ടെത്തൽ റിപ്പോർട്ടിലുണ്ട്. പുറംപണിക്കിറങ്ങുന്ന തടവുകാരെ കാര്യമായി പരിശോധിക്കുന്നില്ല.

jail-bribe-online
ജീവനക്കാരുടെ ഒത്താശയോടെ നിരോധിത വസ്തുക്കൾ തടവുകാർക്കു ലഭിക്കുന്നു. കഴിഞ്ഞ ഡിസംബർ 13ന് ഡപ്യൂട്ടി പ്രിസൺ ഓഫിസർ (ഡിപിഒ) രാജേഷ്കുമാറിൽനിന്നു ജോയിന്റ് സൂപ്രണ്ട് അൻവർ വൻതോതിൽ ബീഡിയും സിഗരറ്റും കണ്ടെടുത്തത് ഉദാഹരണം. ജോയിന്റ് സൂപ്രണ്ടിനെ മണികണ്ഠൻ, ഉദയകുമാർ എന്നീ ഡിപിഒമാർ ഭീഷണിപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. ഇവരെപ്പോലെ ഒരു സംഘം ഉദ്യോഗസ്ഥർ തടവുകാരെ നിയമവിരുദ്ധമായി സഹായിക്കുന്നു. ഗൂഗിൾ പേ, അക്കൗണ്ട് ട്രാൻസ്ഫർ എന്നിവ വഴി ബന്ധുക്കളിൽനിന്നു കൈക്കൂലി വാങ്ങുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് സംശയാസ്പദമായ ഇടപാടുകൾ അന്വേഷിക്കണം. അടിയന്തരമായി സ്ഥലം മാറ്റണം – റിപ്പോർട്ടിൽ പറയുന്നു.

6 മാസം: 6 ഏറ്റുമുട്ടൽ

കാപ്പാ കേസിലെ തടവുകാർ കഴിഞ്ഞ 6 മാസത്തിനിടെ 6 തവണ മാരകായുധങ്ങളുമായി ഏറ്റുമുട്ടി. ഉൾപ്പെട്ടതു 15 പേർ. കൊടി സുനി ഉൾപ്പെടെയുള്ള തടവുകാരെ വഴിവിട്ടു സഹായിച്ചതിന്റെ പേരിലാണു വിയ്യൂരിലെ മുൻ സൂപ്രണ്ടിന്റെ കസേര തെറിച്ചത്.

Related posts

മാസപ്പടി കേസ്: സിഎംആർഎൽ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിൽ ഇഡി സംഘം, നിർണായക നീക്കം, ചോദ്യം ചെയ്യൽ തുടരുന്നു

Aswathi Kottiyoor

ഇന്ത്യ–കാനഡ പ്രശ്നങ്ങൾ അടച്ചിട്ട മുറിയിൽ ചർച്ച ചെയ്യണം, പരസ്പരം ശത്രുരാജ്യമായി കാണരുത്: ശശി തരൂർ

Aswathi Kottiyoor

വെറും 47500 രൂപ നഷ്ടപരിഹാരത്തിന് വീട്ടമ്മ കാത്തിരുന്നത് 5 വര്‍ഷം, വൈകിയതിന് പലിശയടക്കം നൽകാൻ നി‍ര്‍ദേശം

Aswathi Kottiyoor
WordPress Image Lightbox