ഇതേസമയം, 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചെങ്കിലും യുവതിയുടെ ബന്ധുക്കൾ വാങ്ങാൻ കൂട്ടാക്കിയില്ലെന്ന് ജോധ്പുർ എംഎൽഎ ബലോത്ര മദാൻ പ്രജാപത് പറഞ്ഞു. ജില്ലാ കലക്ടറുടെയും എംഎൽഎയുടെയും നേതൃത്വത്തിൽ അനുനയം തുടരുകയാണ്.
2 കുട്ടികളുടെ അമ്മയായ യുവതിയെ നാട്ടുകാരൻ കൂടിയായ ഷക്കൂർഖാൻ ഏപ്രിൽ 6ന് വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചശേഷം ആസിഡ് പോലുള്ള ദ്രാവകം ഒഴിച്ചു തീവച്ചെന്നാണു ഭർത്താവു നൽകിയ പരാതിയിൽ പറയുന്നത്.
സംഭവം രാജസ്ഥാൻ നിയമസഭയിൽ ഒച്ചപ്പാടുണ്ടാക്കി. അശോക് ഗെലോട്ടിന്റെ ഭരണത്തിൽ നിയമവാഴ്ച തകർന്നെന്നു പ്രതിപക്ഷം ആരോപിച്ചു.