പേരാവൂർ: വ്യാപകമായി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളിൽ നിന്നും ജനങ്ങൾക്ക് സംരക്ഷണമൊരുക്കി സ്വൈര്യജീവിതം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരും വനം-വന്യജീവി വകുപ്പധികൃതരും നടപടികൽ സ്വീകരിക്കണമെന്ന് പേരാവൂർ മാതൃവേദി ആവശ്യപ്പെട്ടു. നാട്ടിലിറങ്ങിയ വന്യജീവികളെ തുരത്താൻ നടപടികൾ വൈകുന്നതിൽ മാതൃവേദി ആശങ്കയും ഭീതിയും പ്രകടിപ്പിച്ചു. ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മാതൃവേദി അംഗങ്ങൾ പ്രകടനം നടത്തി. യോഗത്തിൽ തലശേരി അതിരൂപത മാതൃവേദി ഡയറക്ടർ ഫാ. ബിനോയ് ഇട്ടിയപ്പാറ, മേഖല ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം, ഫാ. ജിന്റോ ചാലിൽ, മേഖല പ്രസിഡന്റ് സീന നെല്ലൂർ, സിസ്റ്റർ ലിസ്ബിൻ എസ്എച്ച്, ജീന കണ്ടാവനം, ബിൻസി മണിമലക്കരോട്ട്, തങ്കമ്മ മടപ്പള്ളിക്കുന്നേൽ, ലുസമ്മ ചെന്പരത്തിക്കൽ, എൽസി വല്ലാട്ട് എന്നിവർ പ്രസംഗിച്ചു.