25.4 C
Iritty, IN
June 2, 2024
  • Home
  • Kerala
  • കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നു;ഇപ്പോള്‍ സൗജത്തും മരിച്ച നിലയില്‍,ദുരൂഹത.
Kerala

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നു;ഇപ്പോള്‍ സൗജത്തും മരിച്ച നിലയില്‍,ദുരൂഹത.

2018 ഒക്ടോബര്‍ നാലാം തീയതിയാണ് നാടിനെ നടുക്കിയ ആ കൊലപാതകം നടന്നത്. താനൂര്‍ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ പൗറകത്ത് സവാദിനെ അജ്ഞാതന്‍ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ പോലീസിന്റെ ചടുലനീക്കങ്ങളും കൃത്യമായ അന്വേഷണവും കേസില്‍ ചുരുളഴിച്ചു. ഭാര്യ സൗജത്തും ഇവരുടെ കാമുകന്‍ ബഷീറും ചേര്‍ന്നാണ് സവാദിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. ഇരുവരെയും പിടികൂടുകയും ചെയ്തു.ഒടുവില്‍ നാലുവര്‍ഷങ്ങള്‍ക്കിപ്പുറം സവാദ് കൊലക്കേസില്‍ പ്രതിയായ സൗജത്തിനെ കൊണ്ടോട്ടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഒപ്പംതാമസിച്ചിരുന്ന കാമുകന്‍ ബഷീറിനെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

ആ ദിവസം….

മത്സ്യത്തൊഴിലാളിയും താനൂര്‍ അഞ്ചുടി സ്വദേശിയുമായ പൗറകത്ത് സവാദിനെ(40) 2018 ഒക്ടോബര്‍ നാലാം തീയതി പുലര്‍ച്ചെയാണ് വാടകക്വാര്‍ട്ടേഴ്സില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മകളോടൊപ്പം സിറ്റൗട്ടില്‍ ഉറങ്ങുകയായിരുന്ന സവാദിനെ അജ്ഞാതന്‍ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യംപുറത്തുവന്ന വാര്‍ത്തകള്‍. മുഖത്തേക്ക് രക്തം തെറിച്ചുവീണ് ഉറക്കമുണര്‍ന്ന മകള്‍ കറുത്ത ഷര്‍ട്ട് ധരിച്ചയാള്‍ ഓടിപ്പോകുന്നത് കണ്ടതായും പോലീസിന് മൊഴിനല്‍കി. എന്നാല്‍ ആരുമറിയാതെ ഒരാള്‍ വീടിനകത്ത് പ്രവേശിച്ച് കൊലപാതകം നടത്തിയത് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ അമ്പരിപ്പിച്ചു. ഇതിനുപിന്നാലെയാണ് സവാദും ഭാര്യ സൗജത്തും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങളെക്കുറിച്ച് വിവരംലഭിക്കുന്നത്.സൗജത്തിന്റെ ഫോണ്‍കോളുകളും മറ്റുംപരിശോധിച്ചതോടെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് സൗജത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ എല്ലാം വെളിപ്പെടുത്തി.സവാദ് വധക്കേസിലെ മുഖ്യപ്രതിയായ ഓമച്ചപ്പുഴ സ്വദേശി ബഷീറുമായി 2014 മുതലാണ് സൗജത്ത് അടുപ്പത്തിലാകുന്നത്. മൊബൈല്‍ഫോണിലൂടെ ആരംഭിച്ച ബന്ധം അതിരുവിട്ടതോടെ ഇതിനെചൊല്ലി വീട്ടിലും പ്രശ്നങ്ങളുണ്ടായി. തുടര്‍ന്ന് സവാദും കുടുംബവും 2016-ല്‍ ഓമച്ചപ്പുഴയിലെ വാടകവീട്ടിലേക്ക് താമസംമാറി. എന്നാല്‍ സൗജത്ത് ബഷീറുമായുള്ള ബന്ധം തുടരുകയും ഇതേചൊല്ലി സവാദുമായി ഇടക്കിടെ വഴക്കിടുകയുമുണ്ടായി. ഇതോടെയാണ് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ സൗജത്തും കാമുകന്‍ ബഷീറും തീരുമാനമെടുത്തത്.

കൃത്യമായ ആസൂത്രണം….

ദുബായിലായിരുന്ന ബഷീറും സൗജത്തും എല്ലാം വ്യക്തമായി ആസൂത്രണം ചെയ്തു. ഇതനുസരിച്ച് കൃത്യം നടത്താനായി മാത്രം ബഷീര്‍ രണ്ടുദിവസത്തെ അവധിയില്‍ നാട്ടിലേക്ക് തിരിച്ചു. സ്വന്തം വീട്ടുകാര്‍പോലും അറിയാതെ രഹസ്യമായി മംഗളൂരു വിമാനത്താവളം വഴിയായിരുന്നു യാത്ര. ഇതിനിടെയാണ് സുഹൃത്തും കാസര്‍കോട്ടെ കോളേജ് വിദ്യാര്‍ഥിയുമായ ഓമച്ചപ്പുഴ സ്വദേശി സൂഫിയാനെ ഒപ്പംകൂട്ടിയത്. പദ്ധതിയെക്കുറിച്ച് സൂഫിയാനോട് വെളിപ്പെടുത്തിയ ബഷീര്‍ ഒക്ടോബര്‍ രണ്ടിന് രാവിലെ മംഗളൂരുവില്‍നിന്ന് കോഴിക്കോടെത്തി. തുടര്‍ന്ന് അന്നുരാത്രി തന്നെ കൃത്യംനിര്‍വഹിക്കാനായി സൂഫിയാനോടൊപ്പം ഓമച്ചപ്പുഴയിലെത്തിയെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. സവാദും കുട്ടികളും ഉറങ്ങാന്‍ വൈകിയതോടെ കൃത്യം നടത്താതെ ഇരുവരും കോഴിക്കോട്ടേക്ക് മടങ്ങി.ഒക്ടോബര്‍ രണ്ടിന് രാത്രി നഗരത്തിലെ ലോഡ്ജില്‍ തങ്ങിയ ബഷീര്‍ ഒക്ടോബര്‍ മൂന്നിന് സൗജത്തിനെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും നഗരത്തില്‍ ചുറ്റിയടിക്കുകയും ലോഡ്ജ് മുറിയില്‍ മണിക്കൂറുകള്‍ ചിലവഴിക്കുകയും ചെയ്തു. ഇവിടെവെച്ചാണ് അന്നേദിവസം രാത്രി തന്നെ കൃത്യംനടത്താന്‍ തീരുമാനിച്ചുറപ്പിച്ചത്. വൈകീട്ട് സൗജത്തിനെ ചെമ്മാട് കൊണ്ടുവന്നാക്കിയശേഷം ബഷീര്‍ തിരികെ കോഴിക്കോട്ടേക്ക് മടങ്ങി. തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിയോടെ സൂഫിയാനോടൊപ്പം ഓമച്ചപ്പുഴയിലേക്ക്.

Related posts

എസ്പിസി കേഡറ്റുകളുടെ സമ്മർ ക്യാമ്പ് സമാപിച്ചു*

കോവിഡ് മരണം: കുടുംബത്തിന് 50,000 രൂപ ധനസഹായം അനുവദിച്ച് സർക്കാർ

Aswathi Kottiyoor

ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍; ഏത് റേഷന്‍ കടയില്‍ നിന്നും കിറ്റ് വാങ്ങാം

Aswathi Kottiyoor
WordPress Image Lightbox