30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • സൂക്ഷിച്ച് പോകരുതോ?’: അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്‌ത ദമ്പതികൾക്കു മർദനം.*
Kerala Uncategorized

സൂക്ഷിച്ച് പോകരുതോ?’: അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്‌ത ദമ്പതികൾക്കു മർദനം.*

പാലക്കാട് ∙ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്‌ത യുവാവിനും ഭാര്യയ്ക്കും നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. പാലക്കാട് ശേഖരീപുരം സ്വദേശി ഷിഹാബിനും ഭാര്യ അഫ്രീനയ്ക്കുമാണ് വാളയാറില്‍ വച്ച് മർദനമേറ്റത്. കോയമ്പത്തൂര്‍ സ്വദേശികളായ മൂന്നു പേരാണ് ആക്രമിച്ചത്. 1998ലെ കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതി അബു താഹിർ, സുഹൃത്തുക്കളായ നിഷാദ്, ഫിറോസ് ഖാൻ എന്നിവരെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം രാത്രി ഏഴിനായിരുന്നു സംഭവം. രണ്ട് വാഹനങ്ങളും പലാക്കാട്ടുനിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു. ദേശീയപാതയിൽ അപകടരമായ രീതിയിൽ നീങ്ങുന്ന വാഹനം ഷിഹാബിന്റെ ശ്രദ്ധയിൽപെട്ടതോടെ വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടു. സൂക്ഷിച്ചു പോകരുതോ എന്ന് ചോദിച്ചതിനു പിന്നാലെ കാർ നിർത്തി സംഘം ആക്രമണം തുടങ്ങിയെന്ന് ഷിഹാബ് പറയുന്നു.

ഭാര്യയെയും രണ്ട് വയസ്സ് മാത്രമുള്ള കുഞ്ഞിനെയും സംഘം ആക്രമിച്ചുവെന്നും ഷിഹാബ് പറയുന്നു. വഴിയിൽ കിടന്ന കല്ലെടുത്ത് തനിക്കു നേരേ എറിഞ്ഞുവെന്നും ഒഴിഞ്ഞുമാറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്നും ഷിഹാബ് പറഞ്ഞു. കാറിന്റെ ചില്ല് സംഘം തകർത്തു. സംഘത്തിലെ രണ്ടുപേരെ ഷിഹാബ് തടഞ്ഞുവച്ച് പൊലീസിൽ എൽപ്പിക്കുകയായിരുന്നു. കാറുമായി രക്ഷപ്പെട്ട അബു താഹിറിനെ പൊലീസ് പിന്തുടർന്നാണ് പിടിച്ചത്. മൂവരും കടുത്ത മദ്യലഹരിയിൽ ആയിരുന്നുവെന്ന് വാളയാർ പൊലീസ് പറഞ്ഞു.

Related posts

സിസിടിവി ഓഫാക്കി കവർച്ച; മോഷണം പോയത് 400 കിലോ റബ്ബർ ഷീറ്റും 200 കിലോ ഒട്ടുപാലും

Aswathi Kottiyoor

2020-21ലെ കൊവിഡ് കാലത്ത് മികച്ച പ്രതിരോധം നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്ത്.

Aswathi Kottiyoor

മാക്കൂട്ടം ചുരത്തിൽ ബുള്ളറ്റും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox