ബലാത്സംഗ കേസുകളിൽ സ്‌ത്രീകളിൽ നടത്തുന്ന രണ്ടു വിരൽ പരിശോധന സുപ്രീംകോടതി വിലക്കി. പരിശോധനയ്‌ക്ക് എതിരെ കർശന നടപടി എടുക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കും. ശാസ്‌ത്രീയ അടിത്തറ ഇല്ലാത്ത പരിശോധനയാണിത്. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയുമാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അശാസ്‌ത്രീയമായ ഈ പരിശോധന ഇപ്പോഴും നടക്കുന്നത് ദുഃഖകരമാണെന്ന് ജസ്റ്റിസ്‌മാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമ കോഹ്‌ലി എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു