കണ്ണൂർ: ജില്ലയിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ക്രിമിനലുകള്‍ക്കെതിരേ നടപടി ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍. അക്രമങ്ങള്‍ തടയാന്‍ പോലീസ് നടത്തുന്ന ഓപ്പറേഷന് കാവലിന്റെ അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ കണ്ണൂര്‍ ജില്ലയില്‍ 30 പേര്‍ക്കെതിരേ കാപ്പ ചുമത്തി. ഇതില്‍ 27 പേരെ അറസ്റ്റ് ചെയ്തു. കാപ്പ ചുമത്തുന്നതിന് മുമ്പ് സബ് കളക്ടര്‍, ആര്‍ഡിഒ ഓഫീസുകളില്‍ നിന്നും ചെയ്യേണ്ട നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും കളക്ടര്‍ പറഞ്ഞു. കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ ആര്. ഇളങ്കോ, എഡിഎം കെ.കെ. ദിവാകരന്, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.