കണ്ണൂർ: കോർപറേഷൻ പരിധിയിലെ കേടായ തെരുവ് വിളക്കുകൾ നന്നാക്കുമ്പോൾ ഗുണനിലവാരം കുറഞ്ഞ സ്പെയർ പാർട്സുകൾ ഉപയോഗിക്കുന്നതായി വിമർശനം. ഇതുകാരണം നന്നാക്കി ആഴ്ചകൾക്കുള്ളിൽ പഴയപോലെ കേടാകുന്നതായി ഭരണപ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയർ അംഗങ്ങൾക്ക് ഉറപ്പ് നൽകി.
കണ്ണൂര്‍ മുനിസിപ്പാല്‍ വെക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ ഹെഡ് മാസ്റ്റര്ക്കെതിരെനടപടിക്ക് ശിപാര്‍ശ ചെയ്തു. കോര്‍പറേഷന്റെ 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതി പ്രകാരമുള്ള പദ്ധതി നിര്‍വഹണം ഇതു വരെ ആരംഭിച്ചിട്ടില്ലെന്ന് യോഗത്തില്‍ ചൂണ്ടിക്കാട്ട ിയതിനെ തുടർന്നാ ണിത്. 1.6 കോടി രൂപയുടെ പദ്ധതിയാണ് വകയിരുത്തിയിട്ടുള്ളത്. എന്നാല്‍, പദ്ധതി നിര്‍വഹണം ആരംഭിക്കാത്തത് സംബന്ധിച്ച് നിര്‍വഹണ ഉദ്യോഗസ്ഥന് കോര്പറേഷന് നല്കിയ കത്ത് പോലും അദ്ദേഹം കൈപ്പറ്റിയില്ലെന്നും യോഗത്തില്‍ വ്യക്തമാക്കി.
വായനശാലകൾക്ക് ബങ്കുകളുടെ അതേ ലൈസൻസ് ഫീസ് ഈടാക്കരുതെന്ന് എൽഡിഎഫ് കൗൺസിലർ ടി. രവിന്ദ്രൻ പറഞ്ഞു. ലീസ് കാലാവധി അവസാനിച്ചതിനാൽ പുതുക്കി നൽകണമെന്നാവശ്യപ്പെട്ട് കണ്ണൂർ പബ്ലിക് ലൈബ്രറി നൽകി അപേക്ഷ അംഗീകാരത്തിനായി കൗൺസിൽ മുന്പാകെയെത്തിയപ്പോഴാണ് രവീന്ദ്രൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പാലക്കാട് സ്വാമി മഠത്തിനടുത്തുള്ള വായനശാലക്ക് 200 രൂപയിൽ നിന്ന് 1000 രൂപയാക്കാനുള്ള തീരുമാനം വാർഡ് കൗൺസിലറായ പി.കെ.അൻവർ എതിർത്തു. കച്ചവടസ്ഥാപനങ്ങളെ പോലെ വായനശാലകൾക്ക് ലൈസൻസ് ഫീസ് ഈടാക്കുന്നത് ശരിയായ നിലപാടല്ലെന്ന് എൽഡിഎഫ് കൗൺസിലർമാർ വാദിച്ചു. ഒടുവിൽ വായനശാലയുടെ ലൈസൻസ് ഫീസ് 500 രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചു. മുസ്ലീഹ് മoത്തിൽ, ടി.രവീന്ദ്രൻ, കെ. നിർമല എന്നിവർ സംസാരിച്ചു.