കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്.
രോഗി മരിച്ചത് മരുന്നുമാറി കുത്തിവച്ചിട്ടല്ലെന്നും മരുന്നുമാറിയില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിലുള്ളതെന്നും വിഷയത്തിൽ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനോട് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു,
അതേസമയം, രോഗി മരിച്ചത് കുത്തിവയ്പിന്റെ പാര്‍ശ്വഫലം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരുന്ന് മാറി കുത്തിവച്ചിട്ടില്ലെന്നും, കുത്തിവച്ച മരുന്നിന്റെ പാര്‍ശ്വഫലം മൂലം ആന്തരികാവയവങ്ങള്‍ക്ക് തകരാറുണ്ടായതാണ് പെട്ടന്നുള്ള മരണകാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ബുധനാഴ്ച വൈകിട്ടാണ് സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുത്തിവയ്പ്പ് എടുത്തയുടൻ യുവതി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
മരുന്ന് മാറി കുത്തിവച്ചതാണ് സിന്ധു മരിക്കാൻ കാരണമായതെന്ന് ഭർത്താവ് രഘു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയിന്മേൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തിരുന്നു.