28.9 C
Iritty, IN
July 27, 2024
  • Home
  • Kerala
  • വിദ്യാധൻ സ്കോളർഷിപ്പ് സംരംഭം ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കുന്നു
Kerala

വിദ്യാധൻ സ്കോളർഷിപ്പ് സംരംഭം ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കുന്നു

സാന്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള മിടുക്കരായ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള സ്പോണ്‍സർഷിപ്പ് സംരംഭമായ വിദ്യാധൻ ഈ വർഷം ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ വ്യാപിപ്പിക്കുന്നു. നിർധന വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനു കുമാരി ഷിബുലാലും എസ്.ഡി. ഷിബുലാലും ചേർന്ന് ഷിബുലാൽ കുടുംബത്തിന്‍റെ മേൽനോട്ടത്തിൽ നടത്തിവരുന്ന കാരുണ്യ സംരംഭമാണ് വിദ്യാധൻ. പുതുതായി ബീഹാർ, ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങിയ മൂന്നു സംസ്ഥാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

1999ൽ വിദ്യാധൻ സ്ഥാപിതമായ കാലഘട്ടം മുതൽ ഒട്ടനേകം വിദ്യാർഥികളെ മികച്ച തൊഴിലുകൾക്കു വേണ്ടി പ്രാപ്തരാക്കാൻ സംരംഭത്തിന് സാധിച്ചിട്ടുണ്ട്. ഈ വർഷം പുതിയതായി അനുവദിച്ച 1600 പേർക്കുള്ള സ്കോളർഷിപ്പുകളിലേക്ക് 40,000 ത്തോളം അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകളുടെ എണ്ണം ഇനിയും കൂടുമെന്ന് പ്രതീക്ഷിക്കുന്നു.

വിദ്യാധൻ സ്കോളർഷിപ്പിലേക്ക് സാമൂഹികക്ഷേമം ലക്ഷ്യം വയ്ക്കുന്നവർക്ക് പങ്കാളികളാകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ യുഎസ്ടി വിദ്യാധനിന്‍റെ ഭാഗമായി ഈ വർഷം സ്കോളർഷിപ്പ് ബജറ്റിലേക്കുള്ള തുക ഇരട്ടിയാക്കാനുള്ള ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. സാന്പത്തികഭദ്രതയില്ലാത്ത കുടുംബങ്ങളിൽ നിന്നുള്ള മിടുക്കരായ കുട്ടികൾക്കുവേണ്ടി യുഎസ്ടിയും വിദ്യാധനും കൈകോർത്ത് കാലാകാലങ്ങളായി ഒട്ടനവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.

വാർഷിക ബജറ്റ് തുക ഇരട്ടിയാക്കുന്നതോടുകൂടി ഈ ബന്ധത്തിന്‍റെ ദൃഢത വർധിക്കും. ഈച്ച് വണ്‍ ടീച്ച് വണ്‍ എന്ന വിശ്വാസത്തിലൂന്നി സ്പോണ്‍സർമാരെയും വിദ്യാർഥികളെയും സുതാര്യതയും ഉത്തരവാദിത്തവുമുള്ള സംവിധാനത്തിലേക്ക് വിദ്യാധൻ കൊണ്ടുവരുന്നു. കൂടുതൽ സംസ്ഥാനങ്ങളെ ഉൾക്കൊള്ളിച്ച് കൂടുതൽ വിദ്യാർഥികളെ പിന്തുണയ്ക്കുന്നതിനുള്ള സംഭാവന ഇരട്ടിയാക്കിയ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കന്പനിയായ യുഎസ്ടിയുമായുള്ള ധാരണ അത്തരമൊരു വിജയകരമായ പങ്കാളിത്തമാണ്.
തിരുവനന്തപുരം ഒ ബൈ താമര ഹോട്ടലിൽ സംഘടിപ്പിച്ച ഏകദിന പരിപാടിയിൽ പദ്ധതിയുടെ പങ്കാളികളും ഗുണഭോക്താക്കളും പങ്കെടുക്കുകയും അവരുടെ അഭിമാനകരമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

വിദ്യാധൻ വെറുമൊരു പരിപാടി മാത്രമല്ലെന്നും ഒരു വ്യക്തിക്ക് സമൂഹത്തിൽ മാറ്റം ഉണ്ടാക്കാൻ സാധിക്കുമെങ്കിൽ ഒരു കൂട്ടം വ്യക്തികൾക്ക് സമൂഹത്തിൽ വലിയൊരു മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയായ കുമാരി ഷിബുലാൽ പറഞ്ഞു. അമിതാഭ് കാന്ത് ഐഎഎസ്,യുഎസ്ടി സിഇഒ കൃഷ്ണ സുധീന്ദ്ര, വിദ്യാധൻ നാഷണൽ പ്രോഗ്രാം ഡയറക്ടർ മീരാ രാജീവൻ, സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ട്രസ്റ്റി പ്രഫസർ എസ്.രാമാനന്ദ്, ട്രസ്റ്റി ശ്രുതി ഷിബുലാൽ തുടങ്ങിയവർ പങ്കെടുത്തു.

Related posts

നെൽ വില: സർക്കാർ കർഷകർക്കൊപ്പമെന്ന് ഭക്ഷ്യമന്ത്രി

Aswathi Kottiyoor

2023 ഏപ്രിൽ ഒന്നു മുതൽ നഗരസഭകളിൽ കെ സ്മാർട്ട് സേവനം: മന്ത്രി എം.ബി. രാജേഷ്

Aswathi Kottiyoor

കേളകം സ്വദേശിയുടെ കാര്‍ കത്തിനശിച്ചു. കത്തി കരിഞ്ഞ നിലയില്‍ മൃതദേഹവും

Aswathi Kottiyoor
WordPress Image Lightbox