കേരളത്തിലെ ടൂറിസം ഭൂപടത്തിൽ മുൻനിരയിലെത്താൻ ഇരിക്കൂർ ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി തദ്ദേശീയ തലത്തിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് ടൂറിസം ക്ലസ്റ്റർ യോഗങ്ങൾ സംഘടിപ്പിക്കുന്നു. വിവിധ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും സഹകരണത്തോടെയാണ് ക്ലസ്റ്റർ യോഗങ്ങൾ നടത്തുന്നത്. നാളെ ഉച്ചകഴിഞ്ഞ് 3.30 ന് കാപ്പിമല ഗവ. സ്കൂളിൽ നടക്കുന്ന യോഗത്തോടെ ക്ലസ്റ്റർ യോഗങ്ങൾക്ക് തുടക്കമാകും. അഞ്ചിന് മൂന്നിന് പൈതൽമല ക്ലസ്റ്റർ യോഗം പൊട്ടൻപ്ലാവ് പാരിഷ് ഹാളിലും ആറിന് മൂന്നിന് പാലക്കയംതട്ട് ക്ലസ്റ്റർ യോഗം പാലക്കയംതട്ട് ഹിൽ ടോപ് റിസോർട്ടിലും നടക്കും. കാഞ്ഞിരക്കൊല്ലി ക്ലസ്റ്റർ യോഗം 13ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. രണ്ടാംഘട്ടത്തിൽ മറ്റിടങ്ങളിലും ക്ലസ്റ്റർ യോഗങ്ങൾ നടക്കും. ജനപ്രതിനിധികളും ടൂറിസവുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവരെയുമാണ് ക്ലസ്റ്റർ യോഗങ്ങളിൽ പ്രതീക്ഷിക്കുന്നത്.
ഉത്തരമലബാറിലെ തന്നെ ടൂറിസം ഹബ്ബായി ഇരിക്കൂറിനെ മാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം. ലോകത്തിന് മുന്നിൽ ഇരിക്കൂറിന്റെ അനന്ത സാധ്യതകൾ പരിചയപ്പെടുത്താനും കൂടുതൽ നിക്ഷേപകരെയും സഞ്ചാരികളെയും ടൂർ ഓപ്പറേറ്റർമാരെയും ഇവിടേക്ക് എത്തിക്കാനുമാണ് ഇവന്റുകളിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി മികച്ച ടൂറിസം പശ്ചാത്തല സൗകര്യങ്ങൾ സംസ്ഥാന സർക്കാരിന്റെ കൂടി സഹായത്തോടെ ഒരുക്കും. തീർത്തും പാരിസ്ഥിക സൗഹാർദ്ദപരമായ കാഴ്ച്ചപ്പാടാകും വികസന പരിപാടികളിൽ ഉണ്ടാകുകയെന്നും സജീവ് ജോസഫ് പറഞ്ഞു.
previous post