സ്കൂളുകൾ പെട്ടെന്ന് മിക്സഡാക്കാൻ സാധിക്കില്ലെന്നു മന്ത്രി വി. ശിവൻകുട്ടി. ബാലാവകാശ കമ്മീഷന്റെ നിർദേശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനം, പിടിഎ തീരുമാനം എന്നിവ പരിഗണിച്ചു മാത്രമേ സ്കൂളുകൾ മിക്സഡ് ആക്കാൻ സാധിക്കൂ. വിദ്യാഭ്യാസ വകുപ്പ് ഈ വിഷയത്തിൽ പഠനം നടത്തുമെന്നും മന്ത്രി പ്രതികരിച്ചു.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളും മിക്സഡ് ആക്കണമെന്ന ബാലാവകാശ കമ്മീഷന്റെ നിർദേശത്തിൽ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം നിർണായകമാകും. സ്വകാര്യ സ്കൂളുകളിൽ ഉൾപ്പെടെ ഉത്തരവ് നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.