സുപ്രീംകോടതിയുടെ ബഫർസോൺ തീരുമാനവും വനാവകാശനിയമം ദുർബലപ്പെടുത്തുന്ന കേന്ദ്രസർക്കാർ തീരുമാനവും ആദിവാസി വിരുദ്ധമാണെന്ന് ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോ ഓർഡിനേറ്റർ എം. ഗീതാനന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് ജൂലൈ 30 ഉച്ചയ്ക്ക് രണ്ടിന് ആറളം ഫാമിൽ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തും. സുപ്രീംകോടതി തീരുമാനം മറികടക്കാൻ നിയമനിർമാണം നടത്താനും വനാവകാശനിയമം ദുർബലപ്പെടുത്തിയ നടപടി റദ്ദാക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. ഈ ആവശ്യമുന്നയിച്ച് ആദിവാസി സംഘടനകൾ നടത്തുന്ന സംയുക്ത പ്രക്ഷോഭത്തിന് ആറളം ഫാം കൺവെൻഷനോടെ തുടക്കമാവുമെന്ന് ആദിവാസി സംഘടനാ നേതാക്കൾ പറഞ്ഞു