കേളകം: കേളകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ എണ്ണക്കുറവ് രോഗികളെയും ഡോക്ടർമാരെയും ഒരു പോലെ ബുദ്ധിമുട്ടിലാക്കുന്നു. പഞ്ചായത്ത് നിയമിച്ചതും മെഡിക്കൽ ഓഫീസറുമടക്കം നാല് ഡോക്ടറുമാരുടെ സേവനമാണ് ആവശ്യമുള്ളത്. ഇതിൽ ഒരു ഡോക്ടർ അനസ്ത്യേഷ്യ വിദഗ്ധനായതു കൊണ്ട് വർക്കിംഗ് അറേഞ്ച് മെന്റിൽ പേരാവൂർ താലൂക്ക് ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്. മെഡിക്കൽ ഓഫീസർ ഒന്നാം തിയതി മുതൽ അവധിയായതോടെ ചാർജുള്ള ഡോക്ടർക്ക് മുഴുവൻ സമയ ഒപി യും സാധ്യമല്ലാതായി. പഞ്ചായത്തിലെ മുഴുവൻ ആരോഗ്യ കുടുംബക്ഷേമ പ്രവർത്തനങ്ങളുടെയും ചുമതല മെഡിക്കൽ ഓഫീസർക്കാണ്. നിലവിൽ ഒരു ഡോക്ടർ മാത്രമാണ് മുഴുവൻ സമയ ഒപിയിൽ രോഗികളെ പരിശോധിക്കുന്നത്.
പ്രതിദിനം ശരാശശി 200നും 250 ഇടയിൽ രോഗികൾ എത്തുന്നുണ്ട് . ഒരു രോഗിക്കായി മൂന്നു മിനിറ്റ് ചെലവഴിച്ചാൽ ഒരു മണിക്കൂറിൽ 20 രോഗികളെയെ പരിശോധിക്കാനാകു. മെഡിക്കൽ ഓഫീസർ ചാർജുള്ള ഡോക്ടറും കൂടി രോഗികളെ പരിശോധിച്ചാണ് തിരക്ക് കുറച്ച് ആളുകളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ പഞ്ചായത്തിലെ മറ്റ് ആരോഗ്യ പ്രവർത്തനങ്ങളെയും ബാധിക്കും. കേളകം പഞ്ചായത്ത് മുഴുവനായും, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തിന്റെ അതിർത്തി ഭാഗങ്ങളിലേയും പതിനാറ് ആദിവാസി ഊരുകളും ആശ്രയിക്കുന്നത് കേളകം പ്രാഥമിക കേന്ദ്രത്തിനെയാണ്.
previous post