ജൂണ്‍ മാസത്തെ ശന്പളവിതരണത്തിനായി കെഎസ്ആർടിസി മാനേജ്മെന്റ് സർക്കാരിന്റെ സഹായം തേടി. ജൂലൈ അഞ്ചിനു മുൻപ് ശന്പളവിതരണം പൂർത്തിയാക്കാൻ 65 കോടി രൂപ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ മാസവും അഞ്ചിനു മുൻപ് ശന്പള വിതരണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി കെഎസ്ആർടിസി മാനേജ്മെന്റിനോട് നിർദേശിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ശന്പളവിതരണത്തിനു കെഎസ്ആർടിസിയിൽ തിരക്കിട്ട പ്രവർത്തനങ്ങൾ നടക്കുന്നത്. തൂപ്പുകാർക്കും മെക്കാനുക്കുകൾക്കും കരാർ തൊഴിലാളികൾക്കും പുറമെ ചില ഉന്നത ഉദ്യോഗസ്ഥർക്കും മേയ് മാസത്തെ ശന്പളം കുടിശികയാണ്. കുടിശികയുള്ള ശന്പളം ഇന്നും നാളെയുമായി നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ മാസത്തെ ശന്പളത്തിനായി കെടിഡിഎഫ്സിയിൽനിന്ന് 10 കോടി രൂപ വായ്പയെടുക്കാനും ശ്രമം നടക്കുന്നുണ്ട്.