കാക്കയങ്ങാട്: കേരളത്തിലെ നാളികേര കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠനം നടത്തുന്നതിനായി കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫാര്‍മേഴ്സ് വെല്ഫയറിനു കീഴില്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ ഇക്കോണമിക് റിസര്‍ച്ച് സെന്റർ ഡയറക്ടര്‍ ഡോ. എസ് ചിന്നമ്മയുടെ നേതൃത്വത്തിലുള്ള സംഘം പാലപ്പുഴ ഐകോക്ക് കമ്പനി സന്ദര്‍ശിച്ചു. കമ്പനി അധികൃതരില്‍ നിന്നും,നാളികേര കര്‍ഷകരില്‍ നിന്നും കര്‍ഷകര്‍ നേരിടുന്ന ഇന്നത്തെ പ്രശ്നങ്ങള്‍ സംബന്ധിച്ച് സംഘം ആശയവിനിമയം നടത്തി. 5200 കേര കര്‍ഷകര്‍ ഓഹരി ഉടമകളായിട്ടുള്ള വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന ഐകോക്ക് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ സംഘം ഇതുസംബന്ധിച്ച് പ്രത്യേക റിപ്പോര്‍ട്ട് തയാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കും.തെങ്ങിൻ തോട്ടങ്ങള്‍ സന്ദര്‍ശിച്ച സംഘം കേരളത്തിലെ തെങ്ങ് കര്‍ഷകരുടെ അവസ്ഥയെകുറിച്ചുള്ള റിപ്പോർട്ടും നൽകും. റിസർച്ച് അസിസ്റ്റന്റ് ജി. മുവന്ദന്, ടോമി ടി. ഷാജി, മാത്യു ഈപ്പന് കണ്ടത്തില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കമ്പനി ചെയര്മാന് കൂടത്തില്‍ ശ്രീകുമാര്‍, ജോസഫ് നമ്പുടാകം, ബിജു പാമ്പക്കല് എന്നിവര്‍ കമ്പനി കാര്യങ്ങള്‍ സംഘത്തിന് വിശദീകരിച്ചു നല്കി.
previous post