27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഗോണിക്കുപ്പയിൽ ജൂവലറി ഉടമയെ കൊള്ളയടിച്ച കേസ്; കർണാടക പൊലിസ് തലശേരിയിലെത്തി; കവർച്ചാ സംഘത്തിന് വിവരം ചോർത്തി നൽകിയ പാനൂർ സ്വദേശിയെ ചോദ്യം ചെയ്തു
kannur

ഗോണിക്കുപ്പയിൽ ജൂവലറി ഉടമയെ കൊള്ളയടിച്ച കേസ്; കർണാടക പൊലിസ് തലശേരിയിലെത്തി; കവർച്ചാ സംഘത്തിന് വിവരം ചോർത്തി നൽകിയ പാനൂർ സ്വദേശിയെ ചോദ്യം ചെയ്തു

കണ്ണൂർ: ബംഗളൂരുവിൽ നിന്നും മാക്കൂട്ടം ചുരം വഴി പാനൂരിലേക്ക് വരികയായിരുന്ന പാനൂർ ഭാസ്‌കര ജൂവലറി ഉടമ ഷബിൻ സഞ്ചരിച്ച കാറിനു മുൻപിൽ വ്യാജവാഹനാപകടമുണ്ടാക്കി രണ്ടരലക്ഷം രൂപ കവർന്ന കേസിന്റെ അന്വേഷണത്തിനായി കർണാടക പൊലീസ് തലശേരിയിലെത്തി. ഇന്നലെ രാവിലെയാണ് പ്രത്യേക അന്വേഷണസംഘം തലശേരിയിലെത്തിയത്.

എ. എസ്. ഐ സുബ്രഹ്മണ്യവീക്ഷയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് തുടർ അന്വേഷണത്തിനായി തലശേരിയിലെത്തിയത്. ഷബിന്റെയും സുഹൃത്തുക്കളുടെയും യാത്ര സംബന്ധിച്ച വിവരങ്ങൾ അക്രമി സംഘത്തിന് ചോർത്തി കൊടുത്തത് പാനൂരിലെ ഒരു ഹോട്ടൽ ജീവനക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാളെ പാനൂർ പൊലിസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

പാനൂർ മേഖലയിൽ നിന്നും കർണാടകയിലേക്ക് വ്യാപാര ആവശ്യങ്ങൾക്ക് പണവുമായി പോകുന്ന വ്യാപാരികളുടെ വിവരങ്ങൾ ചോർത്തിക്കൊടുക്കുന്ന സംഘം പാനൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
ഷബീനെ കൊള്ളയടിക്കാൻ ഉപയോഗിച്ച മൂന്ന് കാറുകൾ തലശേരി, വടകര, തിരൂർ, എന്നിവടങ്ങളിൽ രജിസ്റ്റർ ചെയ്തതാണെന്നു വ്യക്തമായിട്ടുണ്ട്.

ഷബിൻ ബംഗ്ളൂരിൽ ഹോട്ടൽ നടത്താനായി മടിവാളയിൽ മുറി നോക്കാൻ പോയി തിരിച്ചുവരുമ്പോഴാണ് ഗോണിക്കുപ്പയിൽ
കവർച്ചയ്ക്കിരയായത്. ഇവർ സഞ്ചരിച്ച ആൾട്ടോ കാറിൽ പ്രതികൾ വന്ന ഇന്നോവ കാർ ഉരസുകയും തർക്കമുണ്ടാക്കുകയുമായിരുന്നു. ആൾട്ടോ കാർ തങ്ങളുടെ വാഹനത്തിൽ ഇടിച്ചുവെന്ന് ആരോപിച്ചു ഇന്നോവയിലുണ്ടായിരുന്ന നാലുപേരും പുറകെ ഐ ടെൻ കാറിലെത്തിയ നാലുപേരും ഷബിനെ തടയുകയായിരുന്നു.

കാറിലുണ്ടായിരുന്ന ഷബിന്റെ സഹോദരൻ ജിതിൻ പാനൂർ സ്വദേശികളും ബിസിനസ് പാർട്ണർമാരുമായ ഇർഷാദ്, മുർഷിദ് എന്നിവരെ കാറിൽ നിന്നും വലിച്ചിറക്കി. കാർ അമിതവേഗതയിലായിരുന്നുവെന്നും ഇതിൽ കഞ്ചാവുണ്ടെന്നും പറഞ്ഞ് എട്ടംഗ സംഘം കാർ പരിശോധിക്കുകയും ഡാഷ് ബോർഡിൽ സൂക്ഷിച്ച പണവുമായി രക്ഷപ്പെടുകയുമായിരുന്നു.

തുടർന്ന് ഷബിൻ വീരാജ് പേട്ട പൊലിസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുർന്ന് തലശേരി തിരുവങ്ങാട് സ്വദേശി,കുട്ടിമാക്കൂൽ സ്വദേശികളായ ശ്രീചന്ദ്(27) ഷെറിൻലാൽ(30) അർജുൻ(32) തിരുവങ്ങാട് സ്വദേശി ലനേഷ്(40) ചമ്പാട് സ്വദേശി അക്ഷയ്(27) മാനന്തവാടിതയ്യങ്ങാടി സ്വദേശികളായ ജംഷീർ(29) ജിജോ(31) പന്ന്യനൂർ സ്വദേശി ആകാശ്(27) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

Related posts

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന………..

Aswathi Kottiyoor

ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

സുരക്ഷാഭിത്തി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതരം

Aswathi Kottiyoor
WordPress Image Lightbox