ആസാമില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലുമായി 24 മണിക്കൂറിനിടെ ഒന്‍പത് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളുമുണ്ട്. ഇതോടെ സംസ്ഥാനത്ത് പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി.
കച്ചാര്‍, ബാര്‍പേട്ട, ബജാലി, കാംരൂപ്, കരിംഗഞ്ച്, ഉദല്‍ഗുരി ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചത്. എട്ടോളം പേരെ കാണാതായി. നഗാവോണ്‍ ജില്ലയിലെ കാന്‍പൂര്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് പോലീസുകാര്‍ വെള്ളപ്പൊക്കത്തില്‍ ഒഴികിപോയി. ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ 42 ലക്ഷത്തിൽ അധികം പേര്‍ പ്രളയ ദുരിതത്തിലാണ്. തുടര്‍ച്ചയായ നാലാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.