റവന്യൂ വകുപ്പിൽനിന്നു ജനങ്ങൾക്കു ലഭിക്കുന്ന സേവനങ്ങൾ കാര്യക്ഷമമാണോയെന്നു പരിശോധിക്കാൻ സംസ്ഥാനതലത്തിൽ ഇൻസ്പെക്ഷൻ സ്ക്വാഡ് രൂപീകരിക്കാൻ നിർദേശം. ചില ജില്ലകളിലെ ജീവനക്കാരുടെ ഭാഗത്തു നിന്ന് അനഭിലഷണീ യ പ്രവണതയുണ്ടാകുന്നതായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഇൻസ്പെക്ഷൻ സ്ക്വാഡിനു രൂപം നൽകുന്നത്.
റവന്യൂ വരുമാനം, ഭൂവിനിയോഗം, ഭൂസംരക്ഷണം- വിതരണം, ദുരന്തനിവാരണം, പട്ടയവിതരണം വിവിധ സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവ വില്ലേജ്- താലൂക്ക് തലങ്ങളിൽ കൃത്യതയോടെ കൈകാര്യം ചെയ്യുന്നുണ്ടോയെന്നു സ്ക്വാഡ് പരിശോധിക്കും. റവന്യൂവകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി എ. ജയതിലക് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഇടുക്കി ഒരു വില്ലേജിൽ പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരാതി സർക്കാരിന് ലഭിച്ചിരുന്നു. അതേസമയം, ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ രംഗത്തെത്തി.