റഷ്യ-യുക്രെയ്ൻ യുദ്ധമാണ് ഇന്ധനവില വർദ്ധനക്ക് കാരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രകൃതി വാതകത്തിന് അന്താരാഷ്ട്ര മാർക്കറ്റിൽ 37 ശതാമാനം വില വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
എന്നാൽ രാജ്യത്തെ പെട്രോൾ പന്പുകളിൽ പെട്രോളിന് വെറും അഞ്ചു ശതമാനം മാത്രമാണ് വില വർദ്ധനവ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. പാചക വാതകത്തിന് 2020 ഏപ്രിൽ മുതൽ ഗണ്യമായ വില വർദ്ധനവ് ഉണ്ടായി.
കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ പാചക വാതകത്തിന് അന്താരാഷ്ട്ര മാർക്കറ്റിൽ 37 ശതമാനം വർദ്ധനവ് ഉണ്ടായി. അന്താരാഷ്ട്ര മാർക്കിൽ വില വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിലും രാജ്യത്തിന് അകത്ത് പെട്രോൾ, ഡീസൽ, പാചക വാതക വില അനിയന്ത്രിതമായി ഉയർന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.