ലഹരിമരുന്ന് വില്പനക്കാരനായ യുവാവ് ബൈക്കിൽ കടത്തുകയായിരുന്ന ഹാഷിഷ് ഓയിലുമായി വീണ്ടും പോലീസ് പിടിയിലായി. അടയ്ക്കാത്തോട് സ്വദേശി പടിയ കണ്ടത്തിൽജെറിൻ പി. ജോർജിനെ (23) യാണ് എസ്. ഐ. ജാൻസി മാത്യുവും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 8 മണിയോടെ ചുങ്കക്കുന്നിൽ വെച്ചാണ് വാഹന പരിശോധനക്കിടെ കെ. എൽ. 59. ഡി. 8531 നമ്പർ ബൈക്കിൽ കടത്തുകയായിരുന്ന ലഹരിമരുന്നായ 1. 5 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായത്. ഏറണാകുളത്ത് നിന്നും വില്പനക്കായി കൊണ്ടുവന്നതാണ് ലഹരി മരുന്നെന്ന് പോലീസ് ചോദ്യം ചെയ്യലിൽ പ്രതി മൊഴി നൽകി. കഴിഞ്ഞ മാസവും ഇയാൾ ലഹരിമരുന്നുമായി പോലീസ് പിടിയിലായിരുന്നു. അറസ്റ്റിലായ പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി
previous post