കേളകം: നൂറുകണക്കിന് പേർ ദിനംപ്രതി യാത്രയ്ക്കുപയോഗിക്കുന്ന നാരങ്ങാത്തട്ട്-മുരിക്കുംകരി റോഡ് കാട് മൂടി യാത്ര ദുഷ്കരമായി. കാടും മുൾപടർപ്പുകളും റോഡിലേക്ക് പടർന്നു വളരുകയാണ്. മുമ്പ് ഈ പാതയിലും തൊട്ടടുത്ത റബർ തോട്ടങ്ങളിലും പുലി ഉൾപ്പെടെയുള്ള വന്യജീവികളെ കണ്ടിരുന്നു. പാതയോരത്തെ കാട് വെട്ടിത്തെളിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മുരിക്കുംകരി റോഡിൽ ശാന്തിഗിരി മുതൽ ഒരു കിലോമീറ്റർ ദൂരത്തോളം കാടുപിടിച്ചിരിക്കുകയാണ്. ഏറെ ഭയത്തോടെയാണ് നാട്ടുകാർ ഇതുവഴി സഞ്ചരിക്കുന്നത്.
previous post