നാഗാലാന്‍ഡിലെ സൈന്യത്തിന്‍റെ പ്രത്യേക അധികാരനിയമം(അഫ്സ്പ) കേന്ദ്രം പുനഃപരിശോധിക്കുന്നു. നിയമം പിന്‍വലിക്കുന്നതു പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചു. ആഭ്യന്തര മന്ത്രാലയ അഡിഷനല്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലാണു സമിതി. 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി നാഗാലാൻഡ്, അസം മുഖ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നടത്തിയ ചർച്ചകളെ തുടർന്നാണു തീരുമാനം. വിവിധ അർധസൈനിക വിഭാഗങ്ങളുടെ പ്രതിനിധികളും സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളും സമിതിയിലുണ്ടാകും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് നാഗാലാൻഡ് സർക്കാരും വ്യക്തമാക്കി.