25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പെട്ടെന്നു നിറയുന്ന ഡാമുകൾ, ഉയരുന്ന പ്രളയഭീഷണി.
Kerala

പെട്ടെന്നു നിറയുന്ന ഡാമുകൾ, ഉയരുന്ന പ്രളയഭീഷണി.

സംസ്ഥാനത്തെ അണക്കെട്ടുകളിൽ ചെളിയും മണലുമടിഞ്ഞ് സംഭരണശേഷി കുറഞ്ഞത് പ്രളയസാധ്യത വർധിപ്പിക്കുന്നുവെന്ന് വിദഗ്ധർ. ഇതുമൂലം പല അണക്കെട്ടുകളും പെട്ടെന്നു നിറഞ്ഞു കവിയുന്നു. മണൽ നീക്കാനുള്ള പദ്ധതി ശുപാർശ കഴിഞ്ഞ ബജറ്റിലുണ്ടായിരുന്നു. സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിലെ സ്ഥിതി ചുവടെ.

തിരുവനന്തപുരം

അരുവിക്കര ഡാം: തിരുവനന്തപുരം നഗരത്തിൽ വെള്ളമെത്തിക്കുന്ന അണക്കെട്ടിന്റെ സ്ഥാപിത സംഭരണ ശേഷി 20 ലക്ഷം ഘനമീറ്റർ. ചെളിയടിഞ്ഞു ശേഷി പകുതിയിലധികം കുറഞ്ഞു. ഏറെയും കരയായി മാറിയ അണക്കെട്ടിൽ ഇപ്പോൾ 4 ദിവസത്തേക്കുള്ള വെള്ളമേ സംഭരിക്കാനാവൂ. ചെളി നീക്കിയാൽ ഇത് 8–9 ദിവസമായി ഉയർത്താനാവുമെന്നു ജലവകുപ്പിന്റെ റിപ്പോർട്ടിലുണ്ട്.

ചെളി നീക്കാൻ 4 കോടി രൂപ 2017 ൽ അനുവദിച്ചിരുന്നു. എന്നാൽ, ചെലവു കൂടുതലാകുമെന്ന കാരണത്താൽ പണി നിർത്തി.

നെയ്യാർ ഡാം: 2016 ൽ നടത്തിയ പരിശോധനയിൽ ഡാമിന്റെ അടിത്തട്ടിൽ 5 മീറ്ററോളം ചെളി അടിഞ്ഞതായി കണ്ടെത്തി.

കൊല്ലം ജില്ല

തെന്മല പരപ്പാർ അണക്കെട്ട്: സംഭരണ ശേഷി 524.3 ദശലക്ഷം മീറ്റർ ക്യൂബ്. ചെളിയടിഞ്ഞ് ഇത് 498 ദശലക്ഷം മീറ്റർ ക്യൂബ് ആയി കുറഞ്ഞു. 2018 ൽ പീച്ചി കേരള ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണു ശേഷിയുടെ 5 % മണ്ണടിഞ്ഞതായി കണ്ടെത്തിയത്. ജലനിരപ്പ് ക്രമാതീതമായി ഉയരാനുള്ള മറ്റൊരു കാരണം കല്ലട പവർ ഹൗസിലെ ജനറേറ്ററുകളിലൊന്ന് തകരാറിലായതാണ്. ഒരു വർഷമായി ഒരു ജനറേറ്റർ മാത്രമാണ് പ്രവർത്തിക്കുന്നത്.

പത്തനം തിട്ട

4 വലിയ ഡാമുകളും 6 ചെറുകിട ഡാമുകളുമാണ് ജില്ലയിലുള്ളത്. ഇതുവരെ മണൽ നീക്കിയിട്ടില്ല.

എറണാകുളം

ഇടമലയാർ അണക്കെട്ട്: സംഭരണശേഷി കുറഞ്ഞിട്ടില്ല. വനമേഖലയായതിനാൽ കാര്യമായി മണൽ ഉണ്ടാകില്ലെന്നും നിഗമനം.

തൃശൂർ

ചിമ്മിനി ഡാം: സംഭരണശേഷി : 151.55 ദശലക്ഷം ഘനമീറ്റർ

ഇപ്പോഴത്തെ ശേഷി: 2019 ലെ പഠനപ്രകാരം 150.42 ദശലക്ഷം ഘനമീറ്റർ. മണൽ നീക്കം ചെയ്തിട്ടില്ല.

വാഴാനി ഡാം:

സംഭരണശേഷി: 18.12 ദശലക്ഷം ഘനമീറ്റർ. ശേഷി കുറഞ്ഞിട്ടുണ്ട്. കൃത്യമായ കണക്ക് ലഭ്യമല്ല

പെരിങ്ങൽകുത്ത് ഡ‍ാം:

സംഭരണശേഷി: 32 ദശലക്ഷം ഘനമീറ്റർ. 2019 ലെ കണക്കുപ്രകാരം ശേഷി 27.2 ദശലക്ഷം ഘനമീറ്റർ. ചെളിയും മണലും നീക്കം ചെയ്തിട്ടില്ല.

ഷോളയാർ ഡാം:

സംഭരണശേഷി: 153.48 ദശലക്ഷം ഘനമീറ്റർ. നിലവിലെ ശേഷി അറിയില്ല.

പീച്ചി ഡാം:

സംഭരണശേഷി: 110.43 ദശലക്ഷം ഘനമീറ്റർ. നിലവിൽ 2008 ലെ പഠനപ്രകാരം സംഭരണശേഷി 94.946 ദശലക്ഷം ഘനമീറ്റർ.

പാലക്കാട്

ജില്ലയിൽ അണക്കെട്ടുകളിൽ നിന്നു മണ്ണും ചെളിയും നീക്കാനുള്ള പദ്ധതി ആദ്യം നടപ്പാക്കിയത് മംഗലം ഡാമിലാണ്. ഡാമിലെ 3 ദശലക്ഷം ഘനമീറ്റർ ചെളിയും മണ്ണും നീക്കം ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതു പൂർത്തിയായാൽ ഡാമിൽ 300 കോടി ലീറ്റർ ജലം അധികം സംഭരിക്കാനാകുമെന്നാണു കരുതുന്നത്. 2021 ഫെബ്രുവരിയിൽ തുടങ്ങിയ മണ്ണെടുപ്പ് വൈകാതെ നിലച്ചു. കഴിഞ്ഞ ആഴ്ച പുനരാരംഭിച്ചിട്ടുണ്ട്.

മലമ്പുഴ ഡാമിൽ 2006 ൽ മണൽ നീക്കാൻ തുടങ്ങിയെങ്കിലും താമസിയാതെ നിലച്ചു. ചുള്ളിയാർ, വാളയാർ ഡാമുകളിലും ഇതേ കാലത്ത് മണൽ നീക്കീത്തുടങ്ങി. എന്നാൽ പദ്ധതി മുന്നോട്ടുപോയില്ല.

വയനാട്: കാരാപ്പുഴ, ബാണാസുര ഡാമുകളിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്തിട്ടില്ല. മണ്ണു നീക്കം ചെയ്ത് സംഭരണശേഷി വർധിപ്പിക്കാനുള്ള സർവേ നടത്തിയെങ്കിലും നടപടിയുണ്ടായില്ല. പ്രളയകാലത്ത് ബാണാസുരയുടെ വൃഷ്ടിപ്രദേശത്തെ കുന്നുകളിൽനിന്നു മണ്ണിടിഞ്ഞു ഡാമിലെത്തിയിരുന്നു.

Related posts

കൈനിറയെ സമ്മാനങ്ങളുമായി’ പ്രധാനമന്ത്രി എത്തുമെന്ന്‌ പ്രതീക്ഷിച്ച മലയാളികളെ നിരാശരാക്കി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം

Aswathi Kottiyoor

ഓണവിപണി 106 കോടി ; കൺസ്യൂമർ ഫെഡിന് റെക്കോഡ് വി‌ൽപ്പന

Aswathi Kottiyoor

മഴവെള്ള സംഭരണ സംവിധാനങ്ങൾ നിർമ്മിക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് അപേക്ഷിക്കാം

Aswathi Kottiyoor
WordPress Image Lightbox