കണ്ണൂര്‍: ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം കോളജുകൾ വീണ്ടും സജീവായി. കോവിഡിന്റെ അടച്ചിടലില്‍ നിന്നും ഓണ്‍ലൈന്‍ ക്ലാസിന്റെ വിരസതയില്‍ നിന്നും വിദ്യാർഥികള്‍ ഇന്നലെ മുതൽ കോളജിൽ എത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാർഥികളെല്ലാം ക്ലാസിലെത്തിയത്. ഇന്നലെ രാവിലെ 9.30 ഓടെയാണ് ആദ്യബാച്ചിന് ക്ലാസുകൾ ആരംഭിച്ചത്. അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റര്‍ പിജി ക്ലാസുകളുമാണ് ആരംഭിച്ചത്. പിജി ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ കുറവായതിനാല്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും ഒരുമിച്ചിരുത്തിയായിരുന്നു ക്ലാസുകള്‍.
ബിരുദ ക്ലാസുകളില്‍ 50 ശതമാനം വിദ്യാര്‍ഥികളെ ഒരു ബാച്ചായി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലാണ് ക്ലാസുകൾ. സമയം വച്ചാണ് ക്ലാസുകൾ നടത്തുന്നത്. വിദ്യാർഥികൾ കൂടുതലുള്ള ക്ലാസുകളിൽ മൂന്ന് ഷിഫ്റ്റായാണ് ക്ലാസുകൾ നടക്കുന്നത്. സയന്‍സ് വിഷയങ്ങളില്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്കും പ്രാധാന്യം നല്‍കുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരെ മാത്രമാണ് ക്ലാസുകളിൽ കയറ്റിയത്.
വിദ്യാർഥികൾ കൂട്ടം കൂടി നിൽകുന്നത് കർശനമായി വിലക്കിയിരുന്നു. ഒന്നര വർഷത്തിന് ശേഷം കൂട്ടുകാരെ കണ്ട സന്തോഷം വിദ്യാർഥികളിലുണ്ട്.
previous post