• Home
  • Kerala
  • വിവാദ പാഠഭാഗങ്ങൾ ഒഴിവാക്കി കണ്ണൂർ സർവകലാശാല
Kerala

വിവാദ പാഠഭാഗങ്ങൾ ഒഴിവാക്കി കണ്ണൂർ സർവകലാശാല

വിവാദമായ പിജി സിലബസിൽ മാറ്റം വരുത്തി കണ്ണൂർ സർവകലാശാല. പുതുതായി തുടങ്ങിയ പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ്ററിന്‍റെ സിലബസിലാണ് മാറ്റം വരുത്തിയത്.

ആർഎസ്എസ് സൈദ്ധാന്തികരായ ദീൻ ദയാൽ ഉപാധ്യായ, ബൽരാജ് മധോക് എന്നിവരുടെ പുസ്തകങ്ങൾ സിലബസിൽനിന്ന് ഒഴിവാക്കി. ഗോൾവൽക്കർ, സവർക്കർ എന്നിവരുടെ കൃതികൾ വിമർശനവിധേയമാക്കി പഠിപ്പിക്കും.

ഗാന്ധിയൻ, ഇസ്‌ലാമിക്, സോഷ്യലിസ്റ്റ് ധാരകളും ഉൾപ്പെടുത്തും. പുതുക്കിയ സിലബസിന് സർവകലാശാല അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി. വിദഗ്ധസമിതിയുടെ നിർദേശപ്രകാരം ബോർഡ് ഓഫ് സ്റ്റഡീസാണ് പുതിയ സിലബസ് തയാറാക്കിയത്.

ആർഎസ്എസ് സൈദ്ധാന്തികനായ എം.എസ്. ഗോൾവൽക്കർ എഴുതിയ ബഞ്ച് ഓഫ് തോട്ട്സ് ഉൾപ്പെടെയുള്ള തീവ്ര ഹിന്ദുത്വ പാഠഭാഗങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയതാണ് വൻ വിവാദത്തിന് കാരണമായത്.

വി.ഡി. സവർക്കർ, ബൽരാജ് മധോക്, ദീൻദയാൽ ഉപാധ്യായ എന്നിവരുടെ പുസ്തകങ്ങളും സിലബസിലുണ്ടായിരുന്നു. പ്രതിഷേധമുയർന്നതോടെ സിലബസിൽ അപാകതയുണ്ടോയെന്നു പരിശോധിക്കാൻ സമിതിയെ നിയോഗിച്ചിരുന്നു.

കേരള സർവകലാശാല മുൻ പൊളിറ്റിക്കൽ സയൻസ് മേധാവി യു.പവിത്രൻ, കാലിക്കട്ട് സർവകലാശാല പൊളിറ്റിക്കൽ സയൻസ് മേധാവിയായിരുന്ന ജെ. പ്രഭാഷ് എന്നിവരാണ് സിലബസ് പരിശോധിച്ചത്. പ്രതിഷേധക്കാരുടെ നിലപാടിനെ ശരിവച്ച സമിതി സിലബസിൽ നിരവധി പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി.

ഹിന്ദുത്വ ആശയങ്ങളുടെ വക്താക്കളെക്കുറിച്ച് മറ്റു സർവകലാശാലകളിലും പഠിപ്പിക്കാറുണ്ടെങ്കിലും അവരുടെ പുസ്തകങ്ങൾ അതുപോലെ ചേർക്കുന്നത് ശരിയല്ലെന്ന് സമിതി വ്യക്തമാക്കി.

ഹിന്ദുത്വ ആശയങ്ങൾക്കൊപ്പം മറ്റു ചിന്താധാരകൾക്കു പ്രാമുഖ്യം ലഭിച്ചില്ലെന്നും സമിതി കുറ്റപ്പെടുത്തി. ഇതടക്കം സിലബസിൽ ആകെ മാറ്റം കൊണ്ടുവരണമെന്നായിരുന്നു സമിതിയുടെ നിലപാട്.

റിപ്പോർട്ട് യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിലും പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസും ചർച്ച ചെയ്തു. പിന്നീടാണ് ഹിന്ദുത്വ വിഷയങ്ങൾ വിമർശനാത്മകമായി പഠിപ്പിക്കാനും ഗാന്ധിയൻ, ഇസ്‌ലാമിക്, സോഷ്യലിസ്റ്റ് ധാരകൾ ഉൾപ്പെടുത്താനും തീരുമാനമായത്.

Related posts

കോവളത്തിന്റെ ടൂറിസം പ്രൗഢി തിരിച്ചെത്തിക്കാൻ സമഗ്രപദ്ധതി നടപ്പാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

Aswathi Kottiyoor

ആക്രമണകാരികളായ നായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടർ ഹോമുകൾ

Aswathi Kottiyoor

കത്ത് വ്യാജമാണോ എന്ന് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്

Aswathi Kottiyoor
WordPress Image Lightbox