സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
2020ലും 2021ലും ആറു വീതം സ്ത്രീധന പീഡന മരണങ്ങള് കേരളത്തില്‍ നടന്നതായി മുഖ്യമന്ത്രി പറഞ്ഞു. 2011 മുതല്‍ 2016 വരെ 100 സ്ത്രീധന മരണങ്ങളാണ് സംഭവിച്ചത്. സ്ത്രീധന കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി സര്‍ക്കാരിന്റെ ആലോചനയിലാണെന്നും എജി ഈ വിഷയം ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി ചര്‍ച്ച ചെയ്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ സത്യഗ്രഹം നടത്തിയ ഗവര്‍ണറുടെ നടപടി ബോധവത്കരണത്തെ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ ഇടപെടല്‍ ഗാന്ധിയന്‍ ശൈലിയിലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.