ഇരിട്ടി: മാക്കൂട്ടം ചുരം വഴിയുള്ള കർണാടകത്തിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം കടുപ്പിച്ച് കുടക് ജില്ലാ ഭരണകൂടം. 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ പരിശോധനാസർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കർണാടകത്തിലേക്ക് കടത്തിവിടുന്നുള്ളൂ. കുടക് ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടി നടപടി വിദ്യാര്‍ഥികള്‍, പഴം, പച്ചക്കറി വ്യാപാരികള്‍ തുടങ്ങി ദൈനംദിന യാത്രക്കാര്‍ക്ക് കടുത്ത ദുരിതമാണുണ്ടാക്കുന്നത്.
കേരളത്തിൽ സർക്കാർ ഏർപ്പെടുത്തിയ ചെക്പോസ്റ്റ് പരിശോധനാകേന്ദ്രത്തിൽ സൗജന്യ പരിശോധന ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇവിടെനിന്ന് പരിശോധന നടത്തിയാൽ ദിവസങ്ങൾ കഴിഞ്ഞാണ് ഫലം ലഭിക്കുന്നത്. ഇത് യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്.
തക്കസമയത്ത് റിപ്പോർട്ട് ലഭിക്കാത്തതിനാൽ പലർക്കും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരുന്നുണ്ട്. ഇത് കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുന്നു. ജില്ലയിൽ കിളിയന്തറ ചെക്ക് പോസ്റ്റിലാണ് സൗജന്യ ആർടിപിസിആർ പരിശോധന ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്സിന് എടുത്തവരെപോലും അത്യാവശ്യഘട്ടങ്ങളില്‍ കടത്തിവിടാമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി ഒരാഴ്ച കഴിഞ്ഞിട്ടും മാക്കൂട്ടം ചുരംവഴി പോകുന്നവര്‍ക്ക് കര്‍ശന നിയന്ത്രണം തുടരുകയാണ്.
previous post