കീഴ്പള്ളി : ഹോമിയോ ചികിത്സ രംഗത്ത് ആറളം ഫാം ഹോമിയോ ആശുപത്രി മാതൃകയാവുന്നു. ജില്ലയിൽ തന്നെ ആദ്യമായി കോവിഡ് ഒപി ആരംഭിച്ചാണ് ആറളം ഫാം ഹോമിയോ ആശുപത്രി മാതൃകായായത്. ആറളം പഞ്ചായത്തിന്റെ അധീനതയിൽ ആദിവാസി പുനരധിവാസ കേന്ദ്രത്തിൽ ആരംഭിച്ച ഹോമിയോ ആശുപത്രി ജില്ലയിലെ രണ്ടാമത്തെ കിടത്തിചികിത്സ ആശുപത്രിയാണ് . ആദിവാസി മേഖലയിൽ മൊബൈൽ ക്ലിനിക്കും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഹോമിയോ മേഖലയും പങ്കാളികളാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ കോവിഡ് ഒപി ആരംഭിച്ചത്. കോവിഡ് ഒപിയുടെ പ്രവർത്തനോദ്ഘാടനം ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി വാഴപ്പള്ളി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ ഇ.സി. രാജു മുഖ്യപ്രഭാക്ഷണം നടത്തി. മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. രഞ്ചിത്ത്, വാർഡ് മെമ്പർ മിനി ദിനേശൻ ,പ്രൊജക്ട് കോ-ഓർഡിനേറ്റർ കെ.ബി. ഉത്തമൻ ,ഡോ. ആർ. സുനിൽ രാജ് . ഡോ. പി.പ്രീയ , ഡോ. എം.പി. ഉമ, ഡോ. മഞ്ചു മാത്യു, പ്രമോട്ടർ രാജു തുടങ്ങിയവർ സംസാരിച്ചു.