28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ടൗട്ടെ ഗുജറാത്ത് തീരത്തേക്ക്; ചൊവ്വാഴ്ച വരെ കേരളത്തിൽ കനത്ത മഴ
Kerala

ടൗട്ടെ ഗുജറാത്ത് തീരത്തേക്ക്; ചൊവ്വാഴ്ച വരെ കേരളത്തിൽ കനത്ത മഴ

തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്‍റെ നിലവിലെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല.

പക്ഷേ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്താൽ കേരളത്തിൽ വ്യാപകമായി അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെ ന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ നിരോധനം തുടരുകയാണ്.

മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്രമോ അതിശക്തമോ ആ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

യെല്ലോ അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ 115 മില്ലീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്‍റെ സ്വാധീനം ഞായറാഴ്ച ഉച്ചവരെ കേരളത്തിൽ അതിശക്തമായിരിക്കും. ഇതു കണക്കിലെടുത്ത് തീരദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം.

വൈകുന്നേരത്തോടെ അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 190 കിലോമീറ്റർ വടക്ക്-വടക്ക്പടിഞ്ഞാറും ഗോവയിലെ പാനാജി തീരത്ത് നിന്ന് 330 കിലോമീറ്റർ തെക്കു-തെക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്തിരുന്ന ചുഴലിക്കാറ്റ് മണിക്കൂറിൽ 11 കിലോമീറ്റർ വേഗത്തിൽ വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചാരം തുടരുകയാണ്.

ഞായറാഴ്ച പുലർച്ചെയോടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിൽ പ്രവേശിക്കുമെന്നുമാണ് ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രത്തിന്‍റെ നിഗമനം.

Related posts

ദക്ഷിണ വ്യോമസേനാ മേധാവിയായി എയർ മാർഷൽ ബി മണികണ്‌ഠൻ ചുമതലയേറ്റു

കിഫ്ബി വഴി 75,000 കോടിയുടെ വികസന പ്രവൃത്തികൾ -മുഖ്യമന്ത്രി

Aswathi Kottiyoor

കെ പി അനിൽകുമാർ എകെജി സെൻററിലെത്തി; സിപിഐ എമ്മുമായി സഹകരിക്കും.

Aswathi Kottiyoor
WordPress Image Lightbox