സംസ്ഥാനത്തെ ഓക്സിജന്‍ വിവരം ഓരോ മണിക്കൂറും ലഭ്യമാക്കാന്‍ വാര് റൂം സംവിധാനമൊരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
ഓക്സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ അവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ കൈവശം നിലവില്‍ 220.09 ടണ്‍ ഓക്സിജന്‍ ഉണ്ട്. പക്ഷേ, എത്ര ശക്തമായ സംവിധാനങ്ങള്‍ ഒരുക്കിയാലും രോഗവ്യാപനത്തിന്റെ തോത് നിയന്ത്രണാതീതമായാല്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിവിശേഷമുണ്ടാകും.
നിലവില്‍ സംസ്ഥാനത്തിന്റെ കൈവശം ബള്‍ക്ക് ഓക്സിജന്‍ സിലിണ്ടര്‍ 6,008 എണ്ണമുണ്ട്. ബി ടൈപ്പ് സിലിണ്ടര്‍ 21,888എണ്ണം. ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്ക് 119.7 ടണ്‍ ശരാശരി ഉപയോഗം 111.49 ടണ്‍ ആണ്.
ലിക്വിഡ് ഓക്സിജന്‍ സ്റ്റോറേജ് എട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും നിലവിലുണ്ട്. പുനലൂര്‍ താലൂക്ക് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി, എറണാകുളം, കോട്ടയം, തൃശൂര്‍, മെഡിക്കല്‍ കോളജുകൾ തുടങ്ങിയ ഇടങ്ങളില്‍ ഓക്സിജന്‍ നിര്‍മാണം ആരംഭിച്ചതായും അതിന്റെ അംഗീകാരത്തിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.