ന്യൂ ഡെൽഹി: കോവി ഡ് പിടി മുറുക്കിയ ഒരു വർഷത്തിനിടെ ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം ആറു കോടിയിൽ നിന്നും13.4 കോടിയായതായി പഠനം അമേരിക്ക ആസ്ഥാനമായ പ്യൂ റിസർച്ച് സെന്ററിന്റേതാണ് ലോക ബാങ്ക് പ്രസിദ്ധ പ്പെടുത്തിയ വിവരങ്ങൾ അടിസ്ഥാനമാക്കിയ പഠനം.150 രൂപയോ അതിൽ താഴെയോ വരുമാനമുള്ളവരെയാണ് ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇന്ത്യ 45 വർഷം മുൻപാണ് ഇപ്പോഴത്തെ അവസ്ഥയിൽ എത്തിയതായും പറയുന്നു. അടച്ചിടലിലൂടെ കുടിയേറ്റ തൊഴിലാളികൾക്ക് തൊഴില്ലില്ലാതായി. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിന്നു പോയതും ഗ്രാമീണ ജീവിതത്തെ സാരമായി ബാധിച്ചതായും പഠനം പറയുന്നു.