കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ അനധികൃതമോ സംശയാസ്പദമോ ആയ പണമിടപാടുകളും മദ്യക്കടത്തും നിരീക്ഷിക്കാനുള്ള നടപടികൾ കൂടുതൽ ശക്തമാക്കാൻ കളക്ടർ ടി.വി.സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ജില്ലയിലേക്ക് നിയോഗിക്കപ്പെട്ട മൂന്ന് ചെലവ് നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ചെലവ് നിരീക്ഷകരായ മേഘ ഭാർഗവ, ബീരേന്ദ്രകുമാർ, സുധൻഷു ശേഖർ ഗൗതം, സിറ്റി പോലീസ് കമ്മിഷണർ ആർ.ഇളങ്കോ, റൂറൽ എസ്.പി. നവനീത് ശർമ, ചെലവ് നിരീക്ഷണം നോഡൽ ഓഫീസറായ ഫിനാൻസ് ഓഫീസർ കുഞ്ഞമ്പു നായർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ വിവിധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ തലവൻമാരും സംബന്ധിച്ചു