പ്രകൃതിദുരന്തങ്ങളിൽ നാശമുണ്ടാകുന്പോൾ നല്കുന്ന ധനസഹായത്തിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി റവന്യുമന്ത്രി കെ.രാജൻ. പി. മമ്മിക്കുട്ടിയുടെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശിപാർശ പ്രകാരം വിവിധ ഇനങ്ങൾക്കുള്ള തുക വർധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം.
പ്രളയബാധിത റോഡുകളിൽ കാനയും സൈഡ് വാളും കെട്ടുന്നതിനും റോഡിന്റെ രൂപമാറ്റം നടത്തുന്നതിനും നിലവിലെ ചട്ടപ്രകാരം കഴിയില്ല. ഇതിനു ദുരന്ത പ്രതികരണ നിധി വിനിയോഗിക്കാനും സംസ്ഥാനം അനുമതി തേടിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.