കേളകം: സുപ്രീം കോടതിയുടെ ഇക്കോ സെൻസിറ്റിവ് സോൺ വിധിയെ മറികടക്കാനായി അന്തിമമായി വിജ്ഞാപനം ചെയ്യപ്പെടാത്തവ വന്യജീവി സങ്കേതങ്ങൾ അവയുടെ അതിർത്തി പുനർ നിർണയിച്ച് പ്രശ്നം പരിഹരിക്കാൻ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രി കെ. ശശീന്ദ്രൻ ഉറപ്പ് നൽകിയതായി കേരള ഇന്‍ഡിപെൻഡന്റ് ഫാർമേഴ് അസോസിയേഷൻ പിആർഒ പോൾ മാത്യൂസും വയനാട് ജില്ലാ ഭാരവാഹികളും, വയനാട്കോഫീ ഉത്പാദക സംഘം ഭാരവാഹികളും അറിയിച്ചു. കേരളത്തിലെ വന്യ ജീവി സങ്കേതങ്ങൾ വന്യ ജീവി സംരക്ഷണ നിയമത്തിലെ 26എ വകുപ്പ് പ്രകാരം അന്തിമ വിജ്ഞാപനം ചെയ്യപ്പെട്ടവയല്ല. സംസ്ഥാന സർക്കാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ ഈയിടെ സുപ്രീം കോടതി നിശ്ചയിച്ച ഒരു കിലോമീറ്റർ ബഫർ സോൺ ബാധകമാകുവെന്നും സംസ്ഥാന സർക്കാരിന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്ന അവസരത്തിൽ വന വിസ്തീർണം പുനർക്രമീകരിക്കുകയോ, വന്യ ജീവി സങ്കേതം റദ്ദ് ചെയ്കയോ ചെയ്യാനാവു. ഇത്തരം തീരുമാനം എടുത്ത് പ്രശ്ന പരിഹാരം കാണാമെന്ന് കിഫ ഭാരവാഹികൾ മന്ത്രിയെ ബോധ്യപ്പെടുത്തി. വനം വകുപ്പിന്റെ അഭിഭാഷകരോട് നിയമ വശം മന്ത്രി ആരായുകയും ചെയ്തു.
കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ സർക്കാർ ഈ കാര്യം ഗൗരവമായി പരിഗണിക്കാമെന്നും, മറ്റ് സംഘടനകൾക്കുടി ഇതെ അവശ്യവുമായി മുന്നോട്ട് വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കാര്യങ്ങൾ മുഖ്യമന്ത്രിയെ കൂട്ടായി ധരിപ്പിക്കാമെന്നും മന്ത്രി ഉറപ്പു നല്കി