കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള യാത്ര ദുരിതത്തിലെന്ന് ആക്ഷേപം. ലക്ഷദ്വീപിലേക്ക് നേരത്തേ, ഏഴ് കപ്പലുകൾ സർവീസ് നടത്തിയിരുന്നെങ്കിൽ ഇപ്പോൾ സർവീസ് നടത്തുന്നത് രണ്ടു കപ്പലുകൾ മാത്രമാണെന്ന് മുഹമ്മദ് ഫൈസൽ എംപി പറഞ്ഞു.
തകരാറിലായ കപ്പലുകൾ സമയബന്ധിതമായി ശരിയാക്കുന്നില്ല. ലക്ഷദ്വീപ് ഭരണകൂടവും കൊച്ചിൻ ഷിപ്യാർഡും ഷിപ്പിംഗ് കോർപ്പറേഷനും തമ്മിൽ ഏകോപനമില്ല. രോഗികൾക്ക് ഹെലികോപ്റ്ററിൽ പരിഗണന നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെളളിയാഴ്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എംപി പറഞ്ഞു.