കർണാടകയിലെ ഗോണിക്കുപ്പയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരിൽനിന്നു രണ്ടര ലക്ഷത്തോളം രൂപ കവർന്ന കേസിൽ എട്ടു മലയാളികൾ അറസ്റ്റിൽ. തലശ്ശേരി തിരുവങ്ങാട് കുട്ടിമാക്കൂൽ സ്വദേശികളായ ശ്രീചന്ദ്(27), എസ്. ഷെറിൻലാൽ (30), ജി. അർജുൻ(32), തിരുവങ്ങാട് സ്വദേശി ഇ.സി. ലനേഷ് (40), ചന്പാട് സ്വദേശി കെ.കെ. അക്ഷയ് (27), മാനന്തവാടി താഴെയങ്ങാടി സ്വദേശികളായ എം. ജംഷീർ (29), സി.ജെ. ജിജോ(31) പന്ന്യന്നൂർ സ്വദേശി സി.കെ. ആകാശ് (27) എന്നിവരെയാണ് വിരാജ്പേട്ട ഡിവൈഎസ്പിയും സംഘവും അറസ്റ്റുചെയ്തത്.
വ്യാഴാഴ്ച പുലർച്ചെയാണ് കാർ യാത്രക്കാർ കവർച്ചയ്ക്ക് ഇരയായത്. കണ്ണൂർ പാനൂർ സ്വദേശികളായ ഷബിൻ, സഹോദരൻ ജിതിൻ, സുഹൃത്തുക്കളായ ഇർഷാദ്, മുർഷിദ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ഹോട്ടൽ തുടങ്ങുന്നതിനായി ബംഗളൂരു മഡിവാളയിൽ കെട്ടിടം കണ്ട് നാട്ടിലേക്കു മടങ്ങുകയായിരുന്നു ഇവർ.