ജൂൺ 10 വെള്ളിയാഴ്ച തൃക്കലശ്ശാട്ടോടെ കൊട്ടിയൂർ വൈശാഖോത്സവത്തിന് സമാപനമാകും. അത്തം നാളായ വ്യാഴാഴ്ച രാവിലെ പതിവുപൂജകൾക്കുശേഷം അത്തം ചതുശ്ശതം നിവേദിക്കും. തുടർന്ന് ഉച്ചശീവേലിക്കുശേഷം ഏഴില്ലക്കാർ ഭഗവദ്‌വിഗ്രഹത്തിൽനിന്ന് ഉത്സവകാലത്ത് കൊട്ടിയൂരിലെത്തിച്ച ദേവതകളെയെല്ലാം തിരികെ ആവാഹിച്ച് വാളുകളിൽ ലയിപ്പിക്കുന്ന വാളാട്ടംനടക്കും. ശേഷം കുടിപതികൾ തേങ്ങയേറും നടത്തും. നാലാമത്തെ ചതുശ്ശതവും സമർപ്പിക്കുന്നതോടെ ഭഗവാൻ സ്ഥായിഭാവമായ തപശ്ചര്യയിലേക്കെത്തുമെന്നാണ് വിശ്വാസം.
previous post