കണ്ണൂർ: കാലാവസ്ഥ വ്യതിയാനത്തിൽ തക്കാളി കൃഷി നശിച്ചതോടെ തക്കാളി വിലയിൽ വൻ വർധന. കാലം തെറ്റിയുള്ള മഴയിലാണ് കർണാടകത്തിലെ ചാമരാജ് നഗർ, മൈസൂരു, ഹുൻസൂർ, ചിക്കമംഗളൂരു എന്നിവടങ്ങളിലെ ഏക്കറുകണക്കിന് തക്കാളി കൃഷി നശിച്ചത്.
വിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് തക്കാളി നശിച്ചുപോയിരിക്കുന്നത്. ഗുണമേൻമയുള്ള തക്കാളിക്കാകട്ടെ വലിയ വിലയും കൊടുക്കേണ്ടി വരും. മൈസൂരു ജില്ലയിലെ ഹെഗ്ഡേദേവന്‍കോട്ട താലൂക്കില്‍മാത്രം 15000 ഏക്കര്‍ സ്ഥലത്താണ് തക്കാളി കൃഷിയുണ്ടായിരുന്നത്. ഇവിടെയും വ്യാപകമായി കൃഷി നാശം സംഭവിച്ചു.
ഇപ്പോൾ കേരളത്തിലേക്കുള്ള തക്കാളി നാസിക്കിൽ നിന്നാണ് കൊണ്ടുവരുന്നത്. കണ്ണൂർ മാർക്കറ്റിൽ തക്കാളിക്ക് ഇന്നലത്തെ വില കിലോ 80 രൂപയാണ്. എന്നാൽ, ജില്ലയുടെ മറ്റ് പല പ്രദേശങ്ങളിലും തക്കാളി വില നൂറു കടന്നു.
തക്കാളിക്ക് പുറമെ ബീൻസിനും മുരിങ്ങക്കായ്ക്കും വില കൂടിയിട്ടുണ്ട്. രണ്ടിനും 100 രൂപയാണ് കിലോയ്ക്ക് വില. തക്കാളിക്ക് വില കൂടിയതോടെ വാങ്ങുന്നവരും കുറഞ്ഞതായി വ്യാപാരികൾ പറഞ്ഞു.
അതിനാൽ, വളരെ കുറച്ച് തക്കാളി മാത്രമാണ് നാസിക്കിൽനിന്നും കൊണ്ടുവരുന്നത്