മഴ ശക്തിപ്പെട്ട് റോഡപകടസാധ്യത വര്‍ധിച്ച സാഹചര്യത്തില്‍ ഹെവി വാഹനങ്ങൾ ഓടാനുള്ള സമയം പുനര്‍നിര്‍ണയിച്ച് കുറ്റമറ്റതാക്കണമെന്ന് റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറം (റാഫ്) സംസ്ഥാന പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.
സ്കൂളുകള്‍ തുറക്കുന്നതിനു മുമ്പായി ടിപ്പറുകള്‍ അടക്കമുള്ള ഹെവി, ചരക്കുവാഹനങ്ങള്‍ രാവിലെ എട്ടു മുതല്‍ 10 വരെയും വൈകുന്നേരം നാലു മുതല്‍ ആറു വരെയും ഓട്ടം നിര്‍ത്തിച്ച് നിയന്ത്രണമേര്‍പ്പെടുത്തണം. റോഡുകളുടെ വികസനത്തിന്റെ മറവില്‍ അപകട മേഖലകള്‍ കേന്ദ്രീകരിച്ച് ഉണ്ടായിരുന്ന സൈന്‍ ബോര്‍ഡുകളും സീബ്രാലൈനുകളും അപ്രത്യക്ഷമായത് ഉടന്‍ പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി റോഡ് സുരക്ഷാ ബോധവത്കരണ തുടര്‍പരിപാടികള്‍ക്കു മലപ്പുറത്ത് തുടക്കംകുറിക്കാന്‍ തീരുമാനിച്ചു. റാഫ് മുഖ്യ രക്ഷാധികാരി പാലോളി അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. അബ്ദു ഉദ്ഘാടനം ചെയ്തു.