കർണ്ണാടകയിൽ ക്വാറിയും ക്രഷറും ലീസ്സിന് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന കർണ്ണാടക സ്വദേശി ശ്രീകണ്ഠാപുരം സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനിടയിൽ കുഴഞ്ഞു വീണ ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല –
കർണ്ണാടക ചിത്രദുർഗ ഹൊറ പേട്ട സ്വദേശി ടി.വി.ശിവകുമാർ (54) ണ് മരിച്ചത്.ശ്രീകണ്ഠാപുരം പയറ്റിയാൽ സ്വദേശി ജെമിനി രാജിൻ്റെ പരാതിയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കർണ്ണാടകയിലെ ചിത്രദുർഗ ഹൂർസി വില്ലേജിൽ തനിക്ക് സ്വന്തമായി ക്രഷറുo ക്വാറിയും സ്വന്തമായിട്ടുണ്ടന്നും അത് ലിസ്സിനു നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാജ എ ഗ്രിമെൻറ് ഉണ്ടാക്കിയാണ് ജെമിനി രാജിൻ്റെ പക്കൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തത്. എഗ്രിമെൻറ് പ്രകാരം വിട്ടുനൽകിയ ക്രഷറിലും ക്വാറിയിലുമെത്തിയപ്പോഴാണ് ക്വാറി മറ്റൊരാളുടെതാണന്നും താൻ വഞ്ചിക്കപ്പെട്ടുവെന്നും ജെമിനിക്ക് മനസ്സിലായത്. ഇതിനെ തുടർന്ന് കർണ്ണാടക പോലിസ്സിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടാക തിരുന്നതിനാലാണ് ശ്രീകണ്ഠാപുരം പോലിസ്സിൽ പരാതി നൽകിയത്. ക്രഷറും ക്വാറിയും ലിസ്സിന് നൽകാമെന്ന് വാഗ്ദാനം ചെയ്ത നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടന്നാണ് അറിയുന്നത്.
കർണ്ണാടക സ്വദേശിയുടെ മരണത്തെ തുടർന്ന് ഉന്നത പോലിസ്സ് ഉദ്യോഗസ്ഥർ ശ്രീകണ്ഠപുരം സ്റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചു.