ഏപ്രില്‍ 29ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തും. അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നത് സംസ്ഥാനത്ത് വർധിച്ച് വരുന്ന മതഭീകരവാദ പ്രവർത്തനത്തിനെതിരെ പോരാട്ടം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണെന്ന് ബിജെപി കേരള ഘടകം അറിയിച്ചു.
അദ്ദേഹം പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കും. പൊതുസമൂഹത്തിന് ഭീഷണിയായ ലൗ ജിഹാദ് പോലെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ബിജെപി അറിയിച്ചു. ആഭ്യന്തര മന്ത്രിയെ
കേരളത്തിലെ മതഭീകരവാദത്തിന്റെ വ്യാപ്തിയെ കുറിച്ച് ധരിപ്പിക്കുമെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പില്‍ പറയുന്നു.
അമിത്ഷാ സംസ്ഥാനത്തെ പ്രധാനപ്പെട്ട പട്ടികജാതി വിഭാഗം നേതാക്കളുമായി കൂടിക്കാഴ്ച നടത്തു൦. വൈകുന്നേരം നടക്കുന്ന റാലിയിലും പങ്കെടുക്കും. അമിത് ഷാ കേരളത്തില്‍ എത്തുന്നത് പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ്.
ആർഎസ്എസ്-ബിജെപി നേതാക്കൾ സമാധാനം പുനഃസ്ഥാപിക്കാനായി ഇന്ന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിയിരുന്നു. ആര്‍എസ്എസ്-ബിജെപി നേതാക്കൾ സമാധാന യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത് അന്വേഷണം ഏകപക്ഷീയം ആണെന്നും യോഗം പ്രഹസനമാണെന്നും ആരോപിച്ചായിരുന്നു. സമാധാന ശ്രമങ്ങളുമായി ബിജെപി ഒഴികെ മറ്റെല്ലാ കക്ഷികളും സഹകരിച്ചെന്നും ശക്തമായ പെലീസ് നടപടി ഉണ്ടാകുമെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.