പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തിങ്കളാഴ്‌ച പുനരാരംഭിക്കും. മാർച്ച് എട്ട് വരെ തുടരും. പത്തൊമ്പത സിറ്റിങുകൾ. ജനുവരി 19 മുതൽ ഫെബ്രുവരി 11 വരെയായിരുന്നു സമ്മേളനത്തിന്റെ ആദ്യ ഘട്ടം. രാജ്യസഭയുടെ സമയം വീണ്ടും പകൽ 11 മുതൽ ആറു മണി വരെയാക്കി. ആദ്യ ഘട്ടത്തിൽ 10 മുതൽ മൂന്ന് മണി വരെയായിരുന്നു. 19 മണിക്കൂർ രാജ്യസഭയ്‌ക്ക് കൂടുതലായി ലഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ തുടരും.
നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആവേശത്തിലാണ് ഭരണകക്ഷിയായ ബിജെപി. ഇപിഎഫ് പലിശനിരക്ക് വെട്ടികുറച്ചത് പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. ഉക്രയ്‌ൻ രക്ഷാദൗത്യത്തിലെ പാളിച്ചകളും വിലക്കയറ്റവും തൊഴിലില്ലായ്‌മയും മറ്റ് വിഷയങ്ങളാകും. പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് രൂപം നൽകാൻ കോൺഗ്രസ് ഞായറാഴ്‌ച സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റതിനാൽ പ്രതിപക്ഷ പാർടികളെ സർക്കാരിനെതിരായി യോജിപ്പിക്കാനാകുമോയെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം.