രാജ്യത്ത് 19 ലക്ഷത്തിൽ അധികം കുട്ടികൾ കോവിഡ് കാരണം അനാഥരായെന്ന് കണ്ടെ ത്തൽ. ലോകത്ത് 20 രാജ്യങ്ങളിലായി നടത്തിയ പഠനത്തിൽ 52 ലക്ഷത്തിൽ അധികം കുട്ടികൾ കോവിഡ് കാരണം അനാഥരായതായി കണ്ടെത്തി.
പ്രധാനമായും 10 മുതൽ 17 വയസ് വരെ പ്രായമുള്ള കൗമാരക്കാരായ കുട്ടികൾക്കാണ് കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്ടപെട്ടതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ജീവൻ നഷ്ടപെട്ട രക്ഷിതാക്കളിൽ അധികവും പുരുഷൻമാരാണ്. വെറും രണ്ടു വർഷം കൊണ്ടാണ് 50 ലക്ഷത്തിൽ അധികം കുട്ടികൾ അനാഥരായത്.
എയിഡ്സ് പോലെയുള്ള രോഗങ്ങൾ ബാധിച്ച് പോലും ഇത്രയധികം കുട്ടികൾ അനാഥരായത് പത്തു വർഷങ്ങൾ കൊണ്ടാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. യൂണിവേഴ്സിറ്റി കോളേജ് ഓഫ് നേതൃത്വത്തിൽ നടന്ന പഠനത്തിൽ നിന്നുമാണ് കണ്ടെത്തൽ.
കഴിഞ്ഞ 20 മാസങ്ങൾക്ക് ഉള്ളിൽ 1,917,100 കുട്ടികൾക്ക് കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപെട്ടിട്ടുണ്ട്. ഇതിൽ 421,800 പേർ സ്ത്രീകളും 1,495,300 പേർ പുരുഷൻമാരുമാണ്. ദേശീയ ബാലാവകാശ കമ്മിഷൻ നൽകുന്ന വിവരങ്ങൾ അനുസരിച്ച് 2020 ഏപ്രിൽ മുതൽ 147,492 കുട്ടികളാണ് കോവിഡ് കാരണം അനാഥരായത്.
എന്നാൽ കോവിഡ് ബാധിച്ച് അനാഥരായ കുട്ടികളുടെ യഥാർഥ കണക്കകൾ ഇതിലും അധികമാണെന്നാണ് രാജ്യത്തെ ബാലാവകാശ പ്രവർത്തകരുടെ അഭിപ്രായം.