വേനൽ കടുക്കുകയും കുടിവെള്ള ശ്രോതസ്സുകളെല്ലാം വറ്റിതുടങ്ങുകയും ചെയ്തതോടെ ജലജന്യരോഗങ്ങളായ ഷിഗെല്ല ഉള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയിഡ് എന്നിവ പടരാന്‍ സാധ്യതയേറെയായതിനാല് അതീവ ജാഗ്രത പാലിക്കേണ്ടതാണ്..കുടിവെള്ളം കൊണ്ടുവരുന്ന ടാങ്കര്‍ ലോറികള്‍, ഹോട്ടലുകള്‍, വഴിയോര ഭക്ഷണ ശാലകള്‍, കൂള്‍ ബാറുകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കേണ്ടതും അത്യാവശ്യമാണ്.
മലത്തില്‍ രക്തം കാണുക, അതിയായ വയറിളക്കവും ഛര്‍ദിയും, വയറിളക്കത്തോടൊപ്പം കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം, മയക്കം, അപസ്മാരം എന്നിവ ഉണ്ടായാല്‍ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം തേടണം.
ദിവസങ്ങളോളം നീളുന്ന പനി, ദേഹവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ടൈഫോയിഡിന്റെ സാധാരണ കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍.ടാപ്പില്നിന്നുമുള്ള വെള്ളം കുടിക്കുന്നതും വഴിയോരത്തുനിന്ന് ഐസ് വാങ്ങിച്ചു കഴിക്കുന്നതും ടൈഫോയിഡ് പോലെയുള്ള രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുന്നുണ്ട്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍.
ടാങ്കറുകളില്‍ ജലവിതരണം നടത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. കുടിവെള്ളം പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കണം. വെള്ളനിറത്തില്‍ കോട്ടിങ് ഉള്ള ടാങ്കുകള്‍ ഉപയോഗിക്കണം. കിണറുകളിലെ വെള്ളവവും
പരിശോധനക്ക് വിധേയമാക്കുകയും ക്ലോറിനേഷന് ചെയ്യുകയും വേണം. ശൗചാലയമാലിന്യം കുടിവെള്ള സ്രോതസ്സുമായി കലരാതെ ശ്രദ്ധിക്കണം.