റോഡ് പ്രവൃത്തിയുടെ നിലവാരം സ്ഥലത്തെത്തി പരിശോധിക്കാൻ ഓട്ടോമാറ്റിക് പരിശോധാനാ ലാബ് ഉടൻ വരുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഓട്ടോമാറ്റിക് പരിശോധനാ ലാബ് വരുന്നത്. ഇതിനായി പ്രത്യേകം വാഹനം സജ്ജമാക്കും.
ഈ വാഹനമാണ് റോഡ് പണി നടക്കുന്ന സ്ഥലത്തെത്തി പരിശോധന നടത്തുകയെന്നും മന്ത്രി പറഞ്ഞു.പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾ സുതാര്യമാക്കാൻ പൊതുമരാമത്ത് വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തും. സ്വിച്ചിട്ടാൻ ഉടൻ കത്തുന്ന തരത്തിലേക്ക് വകുപ്പിനെ മാറ്റും. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
റോഡ് പ്രവൃത്തികളുമായി ബന്ധപ്പെട്ട പരാതി വർധിക്കുന്ന സാഹചര്യത്തിൽ ഫീൽഡിൽ പരിശോധന ശക്തമാക്കും. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പല തരത്തിലുള്ള ആക്ഷേപമാണ് ഉയർന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു.