ഇരിട്ടി: ആറളം ഫാമില്‍ നിന്ന് പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക് രണ്ടു വര്‍ഷമായി ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇവർ പ്രത്യക്ഷ സമരത്തിലേക്ക്. ഇന്നലെ പതിനഞ്ചോളം പേർ ഫാം ഓഫീസിലെത്തി പ്രതിഷേധിച്ചു. മാനേജിംഗ് ഡയറക്ടര്‍ സ്ഥലത്തില്ലാത്തതിനെത്തുടർന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രസന്നന് നായരെ ഇവര്‍ ഓഫീസില്‍ അല്പനേരം തടഞ്ഞുവച്ചു .
മാനേജിംഗ് ഡയറക്ടറുമായി അഡ്മിനിസ്ട്രേറ്റര്‍ ബന്ധപ്പെട്ടശേഷം കളക്ടറുമായി സംസാരിച്ച് തീരുമാനമുണ്ടാക്കാമെന്ന് ഉറപ്പ് നല്കി. ഈ മാസം നാലാം തീയതിക്കുള്ളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ അഞ്ചാം തീയതിമുതല്‍ ഫാം ഓഫീസിനു മുന്നില്‍ സമരം നടത്താനാണ് തീരുമാനം. 2020 മുതല്‍ ആറളം ഫാമില്‍ നിന്ന് 60 വയസ് തികഞ്ഞ് നിയമാനുസൃതം പിരിഞ്ഞ 44 തൊഴിലാളികള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ളത്. ഇവര്‍ക്ക് 2019 മുതലുള്ള ഡിഎ കുടിശിഖയും ഗ്രാറ്റുവിറ്റിയും നല്കാന് മാനേജ്മെന്റ് ഇതുവരെ തയാറായില്ല.
മാനജ്മെന്റിനെ സമീപിക്കുമ്പോഴെല്ലാം പണം ഇല്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കാറാണ് പതിവെന്ന് ഇവർ പറഞ്ഞു. തൊഴിലാളികള്‍ക്ക് വേണ്ടി പൊതുപ്രവര്‍ത്തകരായ ആന്റണി ജേക്കബ്, കെ.ബി. ഉത്തമന് എന്നിവര്‍ അഡ്മിനിസ്ട്രേറ്ററുമായി പ്രസംഗിച്ചു.