രാജ്യത്ത് 12-14 വയസുകാർക്ക് മാർച്ച് ആദ്യം മുതൽ കോവിഡ് വാക്സിൻ നൽകി തുടങ്ങുമെന്ന് കേന്ദ്ര സർക്കാർ. നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്റെ കോവിഡ് വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ.കെ.അറോറയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നിലവിൽ 15-18 വയസനിടയിൽ പ്രായമുള്ളവർക്കാണ് വാക്സിനേഷൻ നൽകുന്നത്. ജനുവരി മൂന്നിനാണ് ഇത് ആരംഭിച്ചത്. ഇവർക്കുള്ള രണ്ടാം ഡോസ് വിതരണം ഫെബ്രുവരി പകുതിയോടെ ആരംഭിക്കും. ഇതിന് പുറമേയാണ് മാർച്ച് ആദ്യം 12-14 വയസുകാർക്ക് വാക്സിൻ നൽകി തുടങ്ങുക.
ഞായറാഴ്ചയായിരുന്ന രാജ്യത്തെ കോവിഡ് വാക്സിൻ വിതരണത്തിന്റെ ഒന്നാം വാർഷികം. ഇതുവരെ 157.20 കോടി വാക്സിനുകൾ രാജ്യത്ത് വിതരണം ചെയ്തുവെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്ക്.