ഇരിട്ടി: റബർ ടാപ്പിംഗ് ജോലി ചെയ്യുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ചെടിക്കുളം സ്വദേശി വയലുങ്കൽ ബിനോജിനാ (34) ണു പരിക്കേറ്റത്. ഇയാളെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ പുന്നാട് തോട്ടത്തിൽ റബർ ടാപ്പിംഗ് ചെയ്യുന്പോഴാണ് അപ്രതീക്ഷിതമായി ബിനോജിനുനേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ടാപ്പിംഗ് നടത്തുന്നതിനിടെ പിന്നിൽനിന്ന് കാട്ടുപന്നി കുത്തിവീഴ്ത്തുകയായിരുന്നുവെന്നും ഏറെ സാഹസികമായാണ് രക്ഷപെട്ടതെന്നും ബിനോജ് പറഞ്ഞു.
മലയോരമേഖലയിൽ കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗശല്യം അതിരൂക്ഷമാണ്. വന്യമൃഗശല്യം കാരണം കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് കർഷകർ. ജനവാസ മേഖലയിൽ ഉൾപ്പെടെ കാട്ടുപന്നി ശല്യം അതിരൂക്ഷമാണെന്ന് കർഷകർ പറയുന്നു.