ഒമിക്രോണ്‍ 89 രാജ്യങ്ങളിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ലുഎച്ച്ഒ). ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ ഒന്നര മുതൽ മൂന്നു ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
ഒമിക്രോണിന്റെ തീവ്രത, അപകടശേഷി, വാക്സീൻ പ്രതിരോധത്തെ മറികടക്കുമോ തുടങ്ങിയവയിൽ നിഗമനങ്ങളിലെത്താൻ കൂടുതൽ ഡേറ്റ ലഭ്യമാകേണ്ടതുണ്ട്. നിലവിലെ പ്രതിരോധശേഷി മറികടക്കുന്നതിനാലാണോ ഒമിക്രോണ്‍ അതിവേഗത്തിൽ പടരുന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു